14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയിൽ പിടിയിൽ; പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ്

Published : Dec 16, 2024, 02:46 PM ISTUpdated : Dec 16, 2024, 05:46 PM IST
14 വർഷമായി പൊലീസ് തേടിക്കൊണ്ടിരുന്ന പ്രതി തിരുവല്ലയിൽ പിടിയിൽ; പത്തനംതിട്ടയിൽ ഭാര്യയെ തീവെച്ച് കൊന്ന കേസ്

Synopsis

കടമാങ്കുഴി സ്വദേശി സിന്ധു കൊല്ലപ്പെട്ട കേസിൽ ഭർത്താവ് രാജീവ് ആണ് പിടിയിലായത്

പത്തനംതിട്ട: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ 14 വർഷത്തിനുശേഷം പോലീസ് പിടികൂടി. പത്തനംതിട്ട തീയാടിക്കൽ സ്വദേശി രാജീവിനെയാണ് കോയിപ്രം പോലീസ് പിടികൂടിയത്. 2010 ലാണ് ഇയാൾ ഭാര്യ സിന്ധുവിനെ പെട്രോൾ ഒഴിച്ച് തീ വെച്ച് കൊലപ്പെടുത്തിയത്.

ആറുമാസം മുൻപാണ് രാജീവിന്റെ ഒളിവ് ജീവിതത്തെക്കുറിച്ച് പോലീസിന് സൂചനകൾ കിട്ടിയത്.പോലീസ് സംഘം ബാംഗ്ലൂരിൽ എത്തുന്നതിനു മുൻപായി അവിടെ നിന്നും മുങ്ങി. പിന്നീട് കണ്ണൂരായി താമസം. വേഗത്തിൽ പിടിക്കപ്പെടാതിരിക്കാൻ, മുൻകരുതൽ സ്വീകരിച്ചായിരുന്നു രാജീവിന്റെ നീക്കങ്ങൾ.

രാജേഷ് എന്ന പേരിൽ  തിരിച്ചറിയൽ കാർഡ്. വ്യാജപ്പേരിൽ ഫേസ് ബുക്ക് അക്കൗണ്ട്. ഇതിനിടെ, രാജീവ് തിരുവല്ലയിൽ എത്തി എന്ന സൂചനകളെ തുടർന്നായിരുന്നു പോലീസിന്റെ രഹസ്യ നീക്കം. ഫോൺ വിളി രേഖകൾ നിർണായകമായി. അങ്ങനെ തിരുവല്ല കെഎസ്ആർടിസി ബസ്റ്റാൻഡിൽ നിന്ന് പിടികൂടി. 2010 നവംബർ ഒന്നിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഇയാൾ, ഭാര്യ സിന്ധുവിനെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം