നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

Published : Aug 27, 2024, 11:47 AM ISTUpdated : Aug 27, 2024, 07:20 PM IST
നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

Synopsis

കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരി​ഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥനെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തുവെന്ന് പൾസർ സുനി. ജാമ്യാപേക്ഷയുടെ ഭാഗമായി സുപ്രീംകോടതിയിൽ നല്കിയ അനുബന്ധ രേഖയിലാണ് പൾസർ സുനി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യപേക്ഷ പരിഗണിച്ച രണ്ടംഗ ബ‍ഞ്ചിന് മുമ്പാകെ പൾസർ സുനിയുടെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചു. ഇതു ശരിയാണോ എന്നറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നല്കി.

കേസ് ഏഴു വർഷമായി നടക്കുകയാണല്ലോ എന്ന പരാമർശവും സുപ്രീം കോടതി നടത്തി. എത്ര സാക്ഷികളെ വിസ്തരിച്ചു എന്ന ചോദ്യത്തിന് 261 സാക്ഷികളെന്നാണ് അറിവെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് മറുപടി നല്കി. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയാൽ എല്ലാ വിവരവും നല്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അടുത്ത മാസം 17ന് ഹർജി പരിഗണിക്കും മുമ്പ് വിചാരണ ഏതു വരെയായി എന്നറിയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. 

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം