നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

Published : Aug 27, 2024, 11:47 AM ISTUpdated : Aug 27, 2024, 07:20 PM IST
നടിയെ ആക്രമിച്ച കേസ്; പ്രതി സുനിയുടെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് 17ലേക്ക് മാറ്റി സുപ്രീംകോടതി

Synopsis

കേസ് ഏഴ് കൊല്ലമായല്ലോ എന്നും കേസ് പരി​ഗണിക്കുന്നതിനിടെ കോടതി അഭിപ്രായപ്പെട്ടു. ഇനി എത്ര സാക്ഷികളെ വിസ്തരിക്കണം എന്ന് അറിയിക്കാനും സുപ്രീംകോടതി നിർദ്ദേശം നൽകി.

ദില്ലി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകൻ അന്വേഷണ ഉദ്യോഗസ്ഥനെ 95 ദിവസം ക്രോസ് വിസ്താരം ചെയ്തുവെന്ന് പൾസർ സുനി. ജാമ്യാപേക്ഷയുടെ ഭാഗമായി സുപ്രീംകോടതിയിൽ നല്കിയ അനുബന്ധ രേഖയിലാണ് പൾസർ സുനി ഇക്കാര്യം വ്യക്തമാക്കിയത്. ജാമ്യപേക്ഷ പരിഗണിച്ച രണ്ടംഗ ബ‍ഞ്ചിന് മുമ്പാകെ പൾസർ സുനിയുടെ അഭിഭാഷകൻ ഇക്കാര്യം ഉന്നയിച്ചു. ഇതു ശരിയാണോ എന്നറിയിക്കാൻ സംസ്ഥാന സർക്കാരിന് കോടതി നിർദ്ദേശം നല്കി.

കേസ് ഏഴു വർഷമായി നടക്കുകയാണല്ലോ എന്ന പരാമർശവും സുപ്രീം കോടതി നടത്തി. എത്ര സാക്ഷികളെ വിസ്തരിച്ചു എന്ന ചോദ്യത്തിന് 261 സാക്ഷികളെന്നാണ് അറിവെന്ന് പൾസർ സുനിയുടെ അഭിഭാഷകൻ ശ്രീറാം പാറക്കാട്ട് മറുപടി നല്കി. കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിയാൽ എല്ലാ വിവരവും നല്കാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അടുത്ത മാസം 17ന് ഹർജി പരിഗണിക്കും മുമ്പ് വിചാരണ ഏതു വരെയായി എന്നറിയിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലയാളം ഇനി ഭരണഭാഷ; സുപ്രധാന നിര്‍ദേശങ്ങളടങ്ങിയ മലയാള ഭാഷാ ബില്ലിൽ ഒപ്പിട്ട് ഗവര്‍ണര്‍
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീമ വിനീത് ബിജെപിയിൽ ചേർന്നു; രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു