കെ വി തോമസ് നിരാശനാകേണ്ടി വരില്ലെന്ന് എംഎ ബേബി, നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമെന്ന് എകെ ബാലൻ 

Published : Apr 09, 2022, 11:53 AM ISTUpdated : Apr 09, 2022, 12:00 PM IST
കെ വി തോമസ് നിരാശനാകേണ്ടി വരില്ലെന്ന് എംഎ ബേബി, നടപടിയെടുത്താൽ കോൺഗ്രസിന്റെ നാശമെന്ന് എകെ ബാലൻ 

Synopsis

സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി  നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി വിമ‍ർശിച്ചു. 

കണ്ണൂ‍ർ :  സിപിഎം പാ‍ർട്ടി കോൺ​ഗ്രസ് സെമിനാറിൽ പങ്കെടുക്കുന്ന കെ വി തോമസ് (KV Thomas) നിരാശനാകേണ്ടി വരില്ലെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അം​ഗം എംഎ ബേബി. സിപിഎമ്മിനെ വിശ്വസിച്ച് വരുന്നവരെ പാർട്ടി  നിരാശപ്പെടുത്തില്ല. ദിശാബോധമില്ലാത്ത കെ സി വേണുഗോപാലന്മാരാണ് കോൺഗ്രസിന്റെ ഹൈക്കമാൻഡെന്നും എംഎ ബേബി വിമ‍ർശിച്ചു.

കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺ​ഗ്രസിന് തിരിച്ചടിയാകുമെന്ന് മുതി‍ന്ന സിപിഎം നേതാവ് എകെ ബാലനും പ്രതികരിച്ചു. കെ വി തോമസിനെതിരെ നടപടിയെടുത്താൽ അത് കോൺഗ്രസിന്റെ നാശമാകും.  കെപിസിസി അധ്യക്ഷൻ സുധാകരനെ കോൺ​ഗ്രസുകാ‍ർക്ക് ഉൾകൊള്ളാനാവില്ലെന്ന് പറഞ്ഞ ബാലൻ സുധാകരന് എന്ത് ദാർശനിക അടിത്തറയാണുള്ളതെന്നും ചോദിച്ചു. സെമിനാറിൽ പങ്കെടുത്തതിന് ശേഷം കോൺഗ്രസ് എടുക്കുന്ന നിലപാടിനനുസരിച്ചായിരിക്കും കെ വി തോമസിൻ്റെ സമീപനമെന്നും ബാലൻ വിശദീകരിച്ചു. 

<


അതിനിടെ സിപിഎം പാ‍ർട്ടി കോൺ​ഗ്രസിൽ പങ്കെടുക്കാനായി പോകുന്ന കെവി തോമസിനെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്ന് കോൺ​ഗ്രസ് എംപി കെ മുരളീധരൻ പ്രതികരിച്ചു. പാ‍ർട്ടിയിലെ അദ്ദേഹത്തെ സേവനങ്ങളെ വിലമതിക്കാതിരിക്കരുതെന്നും പല പ്രതിസന്ധിഘട്ടകളിലും കെവി തോമസിന്റെ ഇടപെടലുകളുണ്ടായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു. ഓടുപൊളിച്ചല്ല കെവി തോമസ് പാ‍ലമെന്റിൽ പോയത്. ജനങ്ങളുടെ പിന്തുണയുള്ളത് കൊണ്ടാണ് അത് സാധ്യമായത്. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ജനപിന്തുണ ആവശ്യമില്ല. പകരം എംഎൽഎമാരുടെ ഭൂരിപക്ഷം മതി. പക്ഷേ ലോക്സഭയിലേക്കും നിയമസഭയിലേക്കും ജയിക്കണമെങ്കിൽ ജനപിന്തുണ വേണം. കെവി തോമസിന് അതുണ്ടായിരുന്നു. ഏറെക്കാലമായി കൂടെയുള്ള സഹപ്രവർത്തകനാണ് കെവി തോമസ്. സ്വാഭാവികമായും അദ്ദേഹം വിട്ടു പോകുന്നതിൽ പ്രയാസമുണ്ട്. അധികാരം മോഹിക്കാത്ത ആരും രാഷ്ട്രീയത്തിൽ ഇല്ല. പക്ഷേ അദ്ദേഹത്തിന്റെ ചില വിഷമങ്ങൾ പരിഹരിക്കപ്പെട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. ഈ വയസിൽ ഇങ്ങനെയൊരു വേഷം കെട്ടണോയെന്ന് അദ്ദേഹം ആലോചിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേ‍ർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിപിഎം മൂട് താങ്ങികളുടെ പാർട്ടിയായി മാറി, വിഎസ് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ ആകില്ലായിരുന്നു: മുൻ എംഎൽഎ കെ സി രാജഗോപാലൻ
ആരും വെള്ളം കോരാൻ വരേണ്ടെന്ന് ജോസ് കെ മാണി; 'വീമ്പടിക്കുന്ന തൊടുപുഴയിൽ ജോസഫ് വിഭാഗം ജയിച്ചത് രണ്ടിടത്ത് മാത്രം'