'എകെജി സെന്‍റര്‍ ആക്രമണം' പ്രതിയെ പിടിക്കാതെ 50 ദിവസം; ദിനാചരണം, മീം മത്സരം.!

Published : Aug 21, 2022, 08:08 AM IST
'എകെജി സെന്‍റര്‍ ആക്രമണം' പ്രതിയെ പിടിക്കാതെ 50 ദിവസം; ദിനാചരണം, മീം മത്സരം.!

Synopsis

എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്‍ര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്.

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവം കഴിഞ്ഞിട്ട് 50 ദിവസം പിന്നിടുകയാണ്. ഇതുവരെ ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്യാത്തത് പ്രധാന ഭരണകക്ഷിയായ സിപിഐഎമ്മിനും, സര്‍ക്കാറിനും ഒരു പോലെ തലവേദനയായിരിക്കുകയാണ്. എന്നാല്‍ ഈ സംഭവത്തെ ട്രോള്‍ രൂപത്തില്‍ സമീപിച്ച് രൂപം നല്‍കിയ എഫ്ബി പേജിലെ പുതിയ പോസ്റ്റ് അതിനിടെ വൈറലായി.

എകെജി സെന്‍റര്‍ ആക്രമണത്തിന്‍റെ ദിവസത്തേയും അപ്ഡേറ്റ് എന്ന പേരിലുള്ള പേജ് എകെജി സെന്‍ര്‍ ആക്രമണത്തിന് ശേഷം ഒരു മാസം തികയുന്ന സമയത്താണ് പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിന് പേര്‍ ഇതിനകം ഈ  പേജ് ഫോളോ ചെയ്യുന്നുണ്ട്. @akgbombblast എന്ന ഐഡിയിലാണ് പേജ്. Daily updates on the AKG Center cracker case എന്നാണ് പേജിന്‍റെ പേരായി നല്‍കിയിരിക്കുന്നത്. 

എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ യുഡിഎഫ് അണികള്‍ വ്യാപകമായി പ്രചരിപ്പിച്ച 'കിട്ടിയോ' എന്ന വാചകം അടിസ്ഥാനമാക്കി. ദിവസവും ഈ പേജില്‍ ചില മീമുകള്‍ പ്രത്യേക്ഷപ്പെടുന്നുണ്ടായിരുന്നു. അതേ സമയം എകെജി സെന്‍റര്‍ ആക്രമണത്തിന് ശേഷം 50 ദിവസം തികയുന്ന കഴിഞ്ഞ ദിവസം വ്യത്യസ്തമായ പോസ്റ്ററുമായാണ് ഈ പേജ് രംഗത്ത് എത്തിയത്. 

എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം എന്നതാണ് പുതിയ ആശയം.  പേജില്‍ വന്ന പോസ്റ്റില്‍ ഇങ്ങനെ പറയുന്നു, എകെജി സെന്റർ ആക്രമണത്തിന്റെ 50-ആം ദിനാചാരണത്തോട് അനുബന്ധിച്ച് ഒരു മീം മത്സരം നടത്തുകയാണ്. മത്സര നിബന്ധനകള്‍ ഇതാണ്. ഒന്ന്, യോജിച്ച ഒരു "കിട്ടിയില്ല മീം" തയ്യാർ ആക്കുക. രണ്ട്, ആ മീം നിങ്ങളുടെ വാളിൽ പോസ്റ്റ് ചെയ്യുക. മൂന്ന്, @akgbombblast എന്ന പേജിനെ ടാഗ് ചെയുക.

മത്സരത്തിൽ വിജയിക്കുന്ന മൂന്ന് പേർക്ക് ക്യാഷ് പ്രൈസ് ഉണ്ടായിരിക്കുന്നതാണ് എന്ന് പറയുന്ന പോസ്റ്റില്‍ സമ്മാന വിതരണത്തിലാണ് സര്‍പ്രൈസ് നല്‍കുന്നത്. പ്രതിയ പിടിക്കുന്ന ദിവസം ആയിരിക്കും വിജയികളെ പ്രഖ്യാപിച്ച് സമ്മാനം വിതരണം ചെയ്യുന്നത്. നൂറാം ദിവസം വരെയായിരിക്കും ഇത്തരത്തില്‍ മത്സരമെന്ന് പേജില്‍ പറയുന്നു.

ദിവസം 50; പ്രതി എവിടെ?

ജൂണ്‍ മാസം 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കം ഏറിഞ്ഞത്. സിപിഎം കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വലിയ രാഷ്ട്രീയ വിവാദമായി തന്നെ മാറുകയായിരുന്നു പിന്നീട്. എകെജി സെന്‍ററില്‍ ഉണ്ടായിരുന്ന സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ പ്രതികരണമടക്കം സേഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. 

ആക്രമണം നടന്ന് മിനുട്ടുകൾക്കുള്ളിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജന്‍ കോണ്‍ഗ്രസിന്‍റെ പങ്ക് സൂചിപ്പിച്ചതോടെ രാഷ്ട്രീയമായ നിറം ആക്രമണത്തിന് വന്നു. സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് തുടക്കത്തില്‍ അതിവേഗം നടപടി ആരംഭിച്ചിരുന്നു. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. 

തിരുവനന്തപുരത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തന്നെ അന്വേഷണ സംഘവും രൂപീകരിച്ചു. എകെജി സെന്‍ററിലെ സിസിടിവി ദൃശ്യങ്ങളില്‍ സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം എന്തെങ്കിലും കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് സാധിച്ചില്ല. നഗരത്തിലെ നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും പ്രതി മാത്രം ഇരുട്ടത്തായി. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ ചോദ്യം ചെയ്തു.  പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തെങ്കിലും ഫലം ഉണ്ടായില്ല. 

ഒടുവിൽ എകെജി സെന്‍ററിന് കല്ലെറിയുമെന്ന് ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റിട്ട യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇത് വിവാദമായതോടെ യുവാവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ച് തലയൂരി പൊലീസ്. സുരക്ഷയിലുണ്ടായിരുന്ന ഏഴു പൊലീസുകാരിൽ അഞ്ചുപേർ സംഭവം നടക്കുമ്പോള്‍ തൊട്ടടുത്ത ഹസ്സൻമരയ്ക്കാർ ഹാളിൽ വിശ്രമത്തിലായിരുന്നു എന്നായിരുന്നു വിവരം. ഈ പൊലീസുകാര്‍ക്കെതിരെ നടപടി ഉണ്ടായില്ല. പടക്കത്തിന്‍റെ സ്ഫോടന ശബ്ദം തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാർ പോലും അറിഞ്ഞില്ലെന്നാണ് മൊഴി. 

അതേ സമയം അന്വേഷണം മുക്കിയെന്ന ആക്ഷേപവും സർക്കാരിനെയും പൊലീസിനെും കൂടുതൽ വെട്ടിലാക്കുന്നു. സംഭവ ദിവസം എകെജി സെന്‍ററിന് മുന്നിലൂടെ 14 തവണ പോയ തട്ടുകടക്കാരനെ ചോദ്യം ചെയ്ത് വിട്ടയച്ചത് വിവാദമായി. തട്ടുകടക്കാരന്‍റെ പ്രാദേശിക സിപിഎം ബന്ധം ഫോൺ രേഖകളിലൂടെ പുറത്തായതോടെ ഈ വഴിക്കുള്ള അന്വേഷണം നിർത്തിയെന്നാണ് ആരോപണം. നിയമസഭ കഴിയുന്നതുവരെ പ്രത്യേക സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് പ്രത്യേക സംഘം ഇപ്പോള്‍ അന്വേഷിക്കുന്നു എന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ചിറ്റപ്പന്‍ അരമണിക്കൂര്‍ മുമ്പേ പുറപ്പെട്ടു, കിടുങ്ങാച്ചിയമ്മ കിടുങ്ങിത്തെറിച്ചു; വിവാദ പരാമര്‍ശവുമായി സതീശന്‍

'കലാപാഹ്വാനത്തിനും ഗൂഢാലോചനയ്ക്കും കേസെടുക്കണം'; ഇപിക്കും പി.കെ.ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർ‍ജി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കെ പി ശങ്കരദാസിനെതിരെ വീണ്ടും ഹൈക്കോടതി, 'ശങ്കരദാസിന്‍റെ അസുഖം എന്ത്?'
'ഷിംജിതയെ അറസ്റ്റ് ചെയ്യാൻ പൊലീസ് എന്തിന് വൈകി? പ്രതിക്ക് ഇത്രയേറെ സംരക്ഷണമെന്തിന്?'; കൊലക്കുറ്റം ചുമത്തണമെന്ന് ദീപക്കിന്റെ കുടുംബം