'നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും,നഗരസഭകളെ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഇല്ലാതാക്കും'

Published : Dec 29, 2022, 06:03 PM ISTUpdated : Dec 29, 2022, 06:04 PM IST
'നഗരസഭകളുടെ സേവനം പൂർണമായും ഓൺലൈനാക്കും,നഗരസഭകളെ സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും ഇല്ലാതാക്കും'

Synopsis

 നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസവുമില്ലാതെ ജനങ്ങൾക്ക് ലഭിക്കണമെന്നും മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം:നഗരങ്ങൾ സമൂഹത്തിന്‍റെ  അതിപ്രധാന ഭാഗമായി മാറുകയാണ്. നഗരസഭകൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ കേന്ദ്ര സ്ഥാനത്തേയ്ക്ക് വരികയാണ്. കേരളത്തിനു സമാനമായ രീതിയിൽ ലോകത്തെവിടെയും നഗര വളർച്ച കാണാനാകില്ല. ജനങ്ങളുടെ ദൈനം ദിന ജീവിതവുമായി ബന്ധപ്പെട്ട് വലിയ ഉത്തരവാദിത്തം വഹിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിൽ വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകാൻ പോകുന്നത്. അത് നിർവഹിക്കുന്നതിനായി നഗരസഭകളെ സജ്ജമാക്കുകയാണ് നാം ഏറ്റെടുക്കേണ്ട പ്രധാന കടമ എന്നും തദ്ദേശ ഭരണ വകുപ്പുമന്ത്രി എം.ബി.രാജേഷ് പറഞ്ഞു. മേയഴ്സ് കൗൺസിലും ചെയർമാൻ ചേംമ്പറും കിലയും കെ.എം.സി.എസ്.യുവും ചേർന്ന് സംഘടിപ്പിച്ച നവ കേരളം നവനഗരസഭ ശിൽപശാല ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരസഭകളെ സംബന്ധിച്ച് പൊതു സമുഹത്തിന് പല ആക്ഷേപങ്ങളും പരാതിയും ഉണ്ട് . അത് ഇല്ലാതാകണം . നഗരസഭയിൽ എത്തുന്ന ജനങ്ങൾക്ക് നല്ല അനുഭവം ഉണ്ടാകണം. ജനങ്ങൾ അവരുടെ അവകാശത്തിനാണ് വരുന്നതെന്ന ബോധ്യം ജീവനക്കാർക്ക് ഉണ്ടാകണം. നൽകാനാകുന്ന സേവനങ്ങൾ യാതൊരു തടസമില്ലാതെ ജനങ്ങൾക്ക് ലഭിക്കണം. ഇന്നു നേരിടുന്ന വൈദഗ്ധ്യത്തിന്റെ കുറവ് പരിഹരിക്കാനാകണം. ജനങ്ങൾ നഗരസഭകളിൽ കയറിയിറങ്ങുന്നത് അവസാനിക്കണം. പൂർണമായും ഇ- ഓഫീസ് നിലവിൽ വരണം. അതിനുള്ള കർമ്മ പരിപാടിയാണ് സർക്കാർ നടപ്പാക്കുന്നത്. അതിലൂടെ അഴിമതി ഇല്ലാതാക്കാനാകും. വലിയ മാറ്റങ്ങളാണ് നഗരസഭകളിൽ ഉണ്ടാകുന്നത്. ഈ പ്രവർത്തനങ്ങൾക്കാകെ ശക്തി പകരുന്നതാകും. നവനഗരസഭാ കാമ്പയിൻ . പഠനത്തിൽ നിന്ന് പ്രവർത്തനങ്ങളിലേക്കും അതിൽ നിന്ന് പരിഹാരങ്ങളിലേക്കും പോകാൻ കഴിയണമെന്നും എം.ബി.രാജേഷ് പറഞ്ഞു..

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'രാജേന്ദ്രൻ കാണിച്ചത് പിറപ്പുകേട്, പുകഞ്ഞകൊള്ളി പുറത്ത്'; സിപിഎം മുൻ എംഎൽഎയുടെ ബിജെപി പ്രവേശനത്തിൽ വിമർശനവുമായി എംഎം മണി
ലൈഫ് മിഷൻ വഴി അനുവദിച്ച വീടുകളുടെ എണ്ണം 6 ലക്ഷം കടന്നു; 4.76 ലക്ഷത്തിലധികം വീടുകൾ പൂർത്തീകരിച്ചുവെന്ന് സർക്കാർ