കരുവന്നൂരിൽ മൊയ്തീനും ബിനാമികളും 29 കോടിയുടെ കൊള്ള നടത്തി: അനിൽ അക്കര

Published : Aug 23, 2023, 12:49 PM IST
കരുവന്നൂരിൽ മൊയ്തീനും ബിനാമികളും 29 കോടിയുടെ കൊള്ള നടത്തി: അനിൽ അക്കര

Synopsis

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും രാജിവെക്കണമെന്നും അനിൽ അക്കര

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എസി മൊയ്തീനെതിരെ ഗുരുതര ആരോപണങ്ങളുമായി അനിൽ അക്കര. അനിൽ സേഠും സതീശും എസി മൊയ്തീന്റെ ബിനാമികളാണെന്നും, ഇവരുടെ സഹായത്തോടെ കരുവന്നൂരിലെ സഹകരണ ബാങ്കിൽ നിന്ന് 29 കോടിയുടെ കൊള്ള എസി മൊയ്തീൻ നടത്തിയെന്നും അനിൽ അക്കര കുറ്റപ്പെടുത്തി.

എസി മൊയ്തീന്റെ പണം സൂക്ഷിച്ചുവച്ചിരിക്കുന്ന സ്ഥലങ്ങളാണ് അനിൽ സേഠും, സതീശനും. 2 ബാങ്കുകളിലാണ് 30 ലക്ഷത്തിന്റെ നിക്ഷേപമുള്ളത്. മച്ചാട് സ്വയം സഹായ സഹകരണ സംഘത്തിനും ബാങ്ക് ഓഫ് ഇന്ത്യയിലും. എന്നാൽ തെരഞ്ഞെടുപ്പ് അഫിഡവിറ്റിൽ ഇത് വെളിപ്പെടുത്തിടിയിട്ടില്ല. മച്ചാട് സഹായ സംഘമാണ് മൊയ്തീന്റെ പണം സൂക്ഷിക്കുന്ന മൂന്നാമത്തെ ഇടം. ഇത് എസി മൊയ്തീന്റെ പരസ്പര സഹായ സംഘമാണ്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മൊയ്തീന് ഇനിയും എംഎൽഎ സ്ഥാനത്ത് തുടരാൻ അർഹതയില്ല. അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണ്. കരുവന്നൂരിലെ നൂറു കണക്കിന് ആളുകളുടെ ജീവിതം മുടക്കിയാണ് എസി മൊയ്തീൻ. മന്ത്രിയായിരുന്നപ്പോൾ കോർപ്പറേഷനിലെ അനധികൃത കെട്ടിടങ്ങൾക്ക് അനുമതി നൽകി. അതിന് ഒത്താശ ചെയ്തത് കൗൺസിലറായ അനൂപ് കാടയാണ്. കരുവന്നൂർ സഹകരണ ബാങ്കിന് അനിൽ സേഠിനെയും സതീശനെയും പരിചയപ്പെടുത്തി കൊടുത്തത് അനിൽ അക്കരയാണെന്നും അദ്ദേഹം പറഞ്ഞു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും