വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയിൽ

Published : May 16, 2024, 01:15 PM ISTUpdated : May 16, 2024, 01:17 PM IST
വീണ്ടും ടിടിഇയ്ക്കുനേരെ കയ്യേറ്റം; മംഗലാപുരം -ചെന്നൈ എക്സ്പ്രസിലെ വനിതാ ടിടിഇയെ തള്ളിമാറ്റി, പ്രതി പിടിയിൽ

Synopsis

ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണ് മംഗലാപുരം- ചെന്നൈ എക്സ്പ്രസിലെ ടിടിഇയ്ക്കുനേരെയും ആക്രമണം ഉണ്ടാകുന്നത്

കോഴിക്കോട്:  മംഗലാപുരം -ചെന്നൈ എക്സ്പ്രസില്‍ ടിക്കറ്റ് ചോദിച്ചതിന് വനിത ടിടിഇയെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തു. ടിടിഇ ആര്‍ദ്ര അനില്‍കുമാറിനെയാണ് യാത്രക്കാരനായ ആന്‍ഡമാന്‍ സ്വദേശി മധുസൂദന്‍ നായര്‍ കയ്യേറ്റം ചെയ്തത്. ടിക്കറ്റ് ചോദിച്ചപ്പോള്‍ പ്രകോപിനായ ഇയാള്‍ തള്ളിമാറ്റുകയായിരുന്നെന്ന് ടിടിഇ പറഞ്ഞു. ഇന്നലെ വൈകിട്ട് വടകര പിന്നിട്ടപ്പോഴായിരുന്നു സംഭവം. ട്രെയിന്‍ കോഴിക്കോട്ടെത്തിയപ്പള്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.

ബെംഗളൂരു കന്യാകുമാരി എക്സ്പ്രസ്സിലെ ടിടിഇമാര്‍ക്കുനേരെ ആക്രമണം നടന്ന സംഭവത്തിന് പിന്നാലെയാണ് മംഗലാപുരം- ചെന്നൈ എക്സ്പ്രസിലെ ടിടിഇയ്ക്കുനേരെയും ആക്രമണം ഉണ്ടാകുന്നത്. ട്രെയിനുള്ളിൽ ഡ്യൂട്ടിക്കിടെ ടിടിഇ മാർക്കെതിരെ അക്രമണം കൂടുമ്പോഴും ഒരു പരിഹാരം നടപടിയുമില്ല. പ്രതികളെ യാത്രക്കാരോ സംഭവ സ്ഥലത്ത് പിടികൂടിയാൽ അടുത്ത സ്റ്റേഷനിൽ റെയിൽവേ പൊലീസെത്തി കസ്റ്റഡിയിലെടുക്കുന്ന അവസ്ഥയാണ് തുടരുന്നത്. ഉദ്യോഗസ്ഥരുടെ അവസ്ഥ ഇങ്ങനെ എങ്കിൽ യാത്രക്കാരുടെ സുരക്ഷ എങ്ങനെയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു; ടിടിഇമാർക്കുനേരെ വീണ്ടും ആക്രമണം, പിടിയിലായ 2 യുവാക്കളുടെ കൈവശം കഞ്ചാവ്

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: സ്വാഭാവിക ജാമ്യം തേടി മുരാരി ബാബു; കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും
Malayalam News live: കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും