
കൊച്ചി: സർവ്വകലാശാല വി സി നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച ഗർവണറുടെ ഉത്തരവ് ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാർ. കഴിഞ്ഞ 28ാം തീയതി പുറപ്പെടുവിച്ച വിജ്ഞാപനം നിയമപരമായി ചോദ്യം ചെയ്യുമെന്ന് എ ജി കോടതിയിൽ വ്യക്തമാക്കി. സംസ്ഥാനത്ത സർവ്വകലാശാലകളിൽ സ്ഥിരം വി സി വേണമെന്ന ഡോ. മേരി ജോർജ്ജിന്‍റെ ഹർജി പരിഗണിക്കുന്നതിനിടെ ആണ് സർക്കാർ നിലപാട് അറിയിച്ചത്. ഹർജി ജൂലൈ 17ന് വീണ്ടും പരിഗണിക്കും. ഗവർണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ നിലവിൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല. ചാൻസിലറായ ഗവർണറുടെയും യുജിസിയുടെയും നോമിനികൾ മാത്രമാണ് സെർച്ച് കമ്മിറ്റിയിൽ ഉള്ളത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാർ ഗവർണർ പോര് കോടതിയിലും രൂക്ഷമാവുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam