അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം

Published : Mar 29, 2026, 06:35 AM ISTUpdated : Mar 29, 2026, 06:41 AM IST
apu joseph protest

Synopsis

തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോൺ ജോസഫിന്‍റെ പ്രചരണ വാഹനങ്ങൾക്കും ഫ്ലക്സുകള്‍ക്കുംനേരെ എൽഡിഎഫ് പ്രവർത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി.

ഇടുക്കി: തൊടുപുഴയിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥി അപു ജോൺ ജോസഫിന്‍റെ പ്രചരണ വാഹനങ്ങൾക്കും ഫ്ലക്സുകള്‍ക്കുംനേരെ എൽഡിഎഫ് പ്രവർത്തകരുടെ അതിക്രമമെന്ന് ആരോപിച്ച് പ്രതിഷേധം. വാഹനങ്ങളിലുണ്ടായിരുന്ന പ്രചാരണ ബോർഡുകൾ നശിപ്പിച്ചെന്നും പരാതിയുണ്ട്. സംഭവത്തെതുടര്‍ന്ന് അര്‍ധരാത്രി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥാനാർത്ഥിയും യു.ഡി.എഫ് പ്രവർത്തകരും പ്രകടനം നടത്തി. പരാജയം മണത്തപ്പോൾ എൽഡിഎഫ് രാഷ്ട്രീയക്കളി കളിക്കുകയാണെന്ന് അപു ജോൺ ജോസഫ് ആരോപിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാനദണ്ഡ പ്രകാരം പ്രിന്‍റ് ചെയ്ത പരിസ്ഥിതി സൗഹാര്‍ദ പ്രചാരണ ബോര്‍ഡുകളാണ് നശിപ്പിച്ചതെന്നും പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നുമാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആരോപണം. സംഭവത്തിൽ കര്‍ശന നടപടിയെടുക്കാമെന്ന ഡിവൈഎസ്‍പിയുടെ ഉറപ്പിലാണ് അര്‍ധരാത്രിയോടെ പൊലീസ് സ്റ്റേഷൻ ഉപരോധം യുഡിഎഫ് അവസാനിപ്പിച്ചത്.

ഇലക്ഷൻ കമ്മീഷന്റെ പരിശോധനയിൽ ഹരിത പ്രോട്ടോകോൾ പാലിക്കാത്ത സ്ഥാനാർത്ഥികളുടെ ഫ്ലക്സ് ബോർഡുകൾ നേരത്തെ നശിപ്പിച്ചിരുന്നു. പരിശോധനാ വിവരം മുൻകൂട്ടിയറിഞ്ഞ യുഡിഎഫ് പ്രവർത്തകർ ഫ്ലക്സ് ബോർഡുകൾ നേരത്തെ നീക്കം ചെയ്തന്നാണ് എൽഡിഎഫിന്റെ ആരോപണം. ഇതിനെ തുടർന്നാണ്  യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രചരണ വാഹനങ്ങളിലെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ടത്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിപിഎം - എസ്‍ഡിപിഐ ഡീൽ ആരോപണം ഉയർത്തി യുഡിഎഫ്; സിപിഎമ്മിന് എല്ലാവരുമായും ഡീൽ എന്ന് പിഎംഎ സലാം
Malayalam News Live: അപു ജോണ്‍ ജോസഫിന്‍റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവം; പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം