
കണ്ണൂര്‍:പ്രണയക്കെണിയിൽ പെൺകുട്ടികളെ കുടുക്കുന്ന സംഭവങ്ങൾ വർധിക്കുന്നു എന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. യാത്രകളിലും ജോലി സ്ഥലങ്ങളിലും സ്ത്രീകളെ ഇരകളായി കണക്കാക്കുന്ന കഴുകൻ കണ്ണുകൾ പെരുകുന്നത് അപകടകരമാണ്. പ്രണയക്കെണി ഒരുക്കി പെൺകുട്ടികളെ ചതിക്കുഴിയിൽ പെടുത്തുന്നത് ആശങ്ക ഉണ്ടാക്കുന്നതാണ്.ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും തുല്യ അവകാശം ഉറപ്പുവരുത്തണം.സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചു എന്നും പാംപ്ലാനി പറഞ്ഞു.ഈസ്റ്റർ ദിനത്തിൽ വായിക്കുന്ന ഇടയലേഖനത്തിൽ ആണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.ആൺകുട്ടികൾക്ക് എന്നപോലെ പെൺകുട്ടികൾക്കും പിതൃത്വത്തിൽ തുല്യ അവകാശം ഉണ്ടെന്ന സുപ്രീംകോടതിവിധി നമ്മുടെ സമുദായവും വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും ഇടയലേഖനത്തില്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam