കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന്

Published : Jul 13, 2026, 07:41 PM IST
artist gopalan

Synopsis

പത്രപ്രവര്‍ത്തന മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന് ലഭിച്ചു. മലയാള പത്രമാസികകളിലെ രേഖാചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന ആര്‍ട്ടിസ്റ്റ് ഗോപാലന്‍, ഇലസ്ട്രേഷന്‍ കൊണ്ടും കാലിഗ്രാഫി കൊണ്ടും വായനക്കാരുടെ മനസില്‍ സ്ഥാനം പിടിച്ച പ്രതിഭയാണ്.

കൊല്ലം: പത്രപ്രവര്‍ത്തന മേഖലയില്‍ സമഗ്ര സംഭാവനയ്ക്കുള്ള കാമ്പിശേരി കരുണാകരന്‍ അവാര്‍ഡ് ആര്‍ട്ടിസ്റ്റ് ഗോപാലന്. കാമ്പിശേരി കരുണാകരന്‍ ലൈബ്രറിയുടെ ഏഴാമത് അവാര്‍ഡാണിത്. 25,000 രൂപയും ചിത്രകാരന്‍ അജിത് പ്ലാക്കാട് രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എഴുത്തുകാരനും പത്രപ്രവര്‍ത്തകനും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനുമായിരുന്ന കെ വി മോഹന്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്ററായിരുന്ന എം ജി രാധാകൃഷ്ണന്‍, മാധ്യമപ്രവര്‍ത്തക ഗീത നസീര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റി ഏകകണ്ഠമായാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

മലയാള പത്രമാസികകളിലെ രേഖാചിത്രകലാ രംഗത്ത് നിറഞ്ഞുനിന്ന ആര്‍ട്ടിസ്റ്റ് ഗോപാലന്‍ ജനയുഗം ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ ഇലസ്ട്രേഷന്‍ കൊണ്ടും കാലിഗ്രാഫി കൊണ്ടും വായനക്കാരുടെ മനസില്‍ സ്ഥാനം പിടിച്ച കലാപ്രതിഭയാണ്. എഴുത്തുകാരന്റെ രചനകള്‍ക്ക് വാക്കുകള്‍ക്കതീതമായ ശില്പഭംഗി തന്റെ വരകളിലൂടെ അദ്ദേഹം സൃഷ്ടിച്ചെടുത്തു. ഒരായുഷ്കാലം ജനയുഗം വാരികയും സിനിരമ, ബാലയുഗം, നോവല്‍പതിപ്പ്, ഓണം വിശേഷാല്‍പ്രതി, നിരവധി ജനയുഗം സ്പെഷ്യലുകള്‍ എന്നിവയും അണിയിച്ചൊരുക്കുന്നതില്‍ പത്രാധിപര്‍ കാമ്പിശേരി കരുണാകരനോടൊപ്പവും തുടര്‍ന്ന് വന്ന പത്രാധിപന്മാരോടൊപ്പവും പ്രവര്‍ത്തിച്ചു. കൂടാതെ നിരവധി മറ്റ് മാഗസിനുകളിലും പ്രവര്‍ത്തിച്ച അദ്ദേഹം പരസ്യകലയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഹൈക്കോടതി ദേവസ്വം സ്പെഷ്യൽ ജിപിയായി കെ ആർ സുനിൽ നിയമിതനായി; കെ ബി പ്രദീപ് ഒഴിഞ്ഞതിന് പിന്നാലെ നിയമനം
‌‘മുട്ടക്കറിയിൽ ഒച്ച്‘; ഹോട്ടൽ പൂട്ടാൻ ഉത്തരവിട്ട് ന​ഗരസഭ, പ്രതികരണവുമായി ഹോട്ടലുടമ