
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ദൃശ്യ- ശ്രവ്യ മാധ്യമങ്ങളിലൂടെ സ്ഥാനാര്‍ഥികളും വ്യക്തികളും നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അംഗീകാരം നിര്‍ബന്ധം. സര്‍ട്ടിഫിക്കേഷന്‍ ഇല്ലാതെ പരസ്യം പ്രചാരണത്തിന് ഉപയോഗിക്കുന്നത് ചട്ടവിരുധമാണ്.
ടെലിവിഷന്‍ ചാനല്‍, പ്രാദേശിക കേബിള്‍ ചാനല്‍, സ്വകാര്യ എഫ് എം ഉള്‍പ്പെടെയുള്ള റേഡിയോ, സിനിമ തീയേറ്റര്‍, പൊതു സ്ഥലങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും നല്‍കുന്ന ഓഡിയോ, വിഡിയോ ഡിസ്പ്ലേ, ബള്‍ക്ക് എസ്എംഎസ്, വോയ്സ് മെസേജ്, ഇ-പേപ്പര്‍ തുടങ്ങിയവയിലൂടെ നല്‍കുന്ന പരസ്യങ്ങള്‍ക്കും മുന്‍കൂര്‍ അനുമതി നിര്‍ബന്ധം. സര്‍ട്ടിഫിക്കേഷനായി നിര്‍ദിഷ്ട ഫോമില്‍ സ്ഥാനാര്‍ഥികളും അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളും മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിക്ക് അപേക്ഷ നല്‍കണം.
പരസ്യത്തിന് നിശ്ചയിച്ച മൂന്ന് ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ വ്യക്തമാക്കണം. പോളിംഗ് ദിവസവും തലേദിവസവും അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ- പ്രചാരണ പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം ആവശ്യമാണ്. പരസ്യങ്ങളുടെ ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും.
ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ രാവിലെ 11 മുതല്‍ വൈകിട്ട് നാല് വരെ തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനുള്ള അപേക്ഷ സ്വീകരിക്കും. ജില്ല കലക്ടര്‍ അധ്യക്ഷനായ ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി പരിശോധിച്ച് അംഗീകാരം നല്‍കിയ ശേഷം അപേക്ഷകന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam