ഗോപിനാഥോ ബൽറാമോ അടുത്ത ഡിസിസി പ്രസിഡന്റ്; പാലക്കാട്ട് ചർച്ചകൾ സജീവം

Web Desk   | Asianet News
Published : May 27, 2021, 06:37 AM IST
ഗോപിനാഥോ ബൽറാമോ അടുത്ത ഡിസിസി പ്രസിഡന്റ്; പാലക്കാട്ട് ചർച്ചകൾ സജീവം

Synopsis

നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയർത്തിയ എ വി ഗോപിനാഥിന് സാധ്യത കൽപ്പിക്കപ്പെടുമ്പോൾ,സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നുകേൾക്കുന്ന പേര് വി ടി ബൽറാമിന്റേതാണ്. യുവപ്രാതിനിധ്യത്തിനുള്ള സാധ്യത കോൺഗ്രസ്സ് ക്യാമ്പ് തള്ളിക്കളയുന്നില്ല.

പാലക്കാട്: പുനഃസംഘടനയ്ക്ക് കാത്തുനിൽക്കാതെ വി കെ ശ്രീകണ്ഠൻ ഡിസിസി അധ്യക്ഷസ്ഥാനം രാജിവച്ചതോടെ, പകരക്കാരൻ ആരെന്ന സജീവ ചർച്ചയിലാണ് പാലക്കാട്ടെ കോൺഗ്രസ് ഘടകം. നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയർത്തിയ എ വി ഗോപിനാഥിന് സാധ്യത കൽപ്പിക്കപ്പെടുമ്പോൾ,സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പടെ ഉയർന്നുകേൾക്കുന്ന പേര് വി ടി ബൽറാമിന്റേതാണ്. യുവപ്രാതിനിധ്യത്തിനുള്ള സാധ്യത കോൺഗ്രസ്സ് ക്യാമ്പ് തള്ളിക്കളയുന്നില്ല.

വി ടി ബൽറാം, എ വി ഗോപിനാഥ് തുടങ്ങിയ പേരുകളാണ് ജില്ലയിൽ സജീവമായി ഉയരുന്നത്. കോൺഗ്രസിനുള്ളിൽ തലമുറ മാറ്റം വേണമെന്ന ആവശ്യം ഉയർന്നതോടെ ഡിസിസി തലത്തിലും ഇതേ വാദമുണ്ട്. വി ടി ബൽറാമിനെ ഡിസിസി പ്രസിഡണ്ടാക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. വി ടി ബൽറാം വന്നാൽ പുത്തനുണർവുണ്ടാക്കുമെന്നാണ് വാദം. പാർട്ടിയ്ക്ക് പുറത്തുള്ള ആളുകളെയും സ്വാധീനിക്കാൻ കഴിയുമെന്ന് ഇദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. 

നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ജില്ലയിൽ പുന:സംഘടന ആവശ്യപ്പെട്ട് കലാപക്കൊടി ഉയർത്തിയത് എ വി ഗോപിനാഥായിരുന്നു. ഉമ്മൻചാണ്ടി നേരിട്ടെത്തിയാണ് പുന:സംഘടന ഉറപ്പു നൽകി പ്രശ്നം പരിഹരിച്ചത്. ഇപ്പോൾ വി കെ ശ്രീകണ്ഠൻ ഡിസിസി പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതോടെ എവി ഗോപിനാഥിനെ പ്രസിഡണ്ടാക്കണമെന്നാണ് ഗോപിനാഥിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഗോപിനാഥിന് പ്രവർത്തകർക്കിടയിലുള്ള സ്വാധീനമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ വി കെ ശ്രീകണ്ഠൻ ഉൾപ്പടെയുള്ള ജില്ലയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെതിരാണ്. ജില്ലാ നേതാക്കളെ പൂർണമായി അവഗണിച്ച് എവി ഗോപിനാഥിനെ ഡിസിസി പ്രസിഡണ്ട് ആക്കിയാൽ ഗ്രൂപ്പ് സമവാക്യങ്ങളിൽ കാര്യമായ വ്യത്യാസം വരും. ഇത് അവഗണിച്ച് ഗോപിനാഥ് നേതൃസ്ഥാനത്തേക്ക് വന്നാൽ എന്നാൽ അത് നിർണായകമാകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്