
പത്തനംതിട്ട: ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് പരിശോധനയില്‍ ഔദ്യോഗിക വിശദീകരണവുമായി സഭ. പരിശോധന സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപള്ളിയില്‍ പറഞ്ഞു. പരിശോധന രണ്ട് മാസം നീളുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന പാകപ്പിഴകള്‍ പരിഹരിക്കും. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരിക്കുന്നുണ്ട്. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ഇൻകംടാക്സ് ഡിപ്പാർട്ട്മെന്‍റ് ചെയ്യുന്നുണ്ടെന്നും ബിലീവേഴ്‍സ് ചര്‍ച്ചിന്‍റെ വിശദീകരണം.
ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപകമായി വകമാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തമായി സ്ഥാപനങ്ങളിൽ പരിശോധന തുടരുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam