കാസര്‍കോട് എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു

Published : Nov 17, 2025, 02:18 PM IST
SIR

Synopsis

എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചർ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.

കാസര്‍കോട്: എസ്ഐആര്‍ ജോലിക്കിടെ ബിഎൽഒ കുഴഞ്ഞുവീണു. കാസർകോട് ജില്ലയിലെ ബളാൽ പഞ്ചായത്തിലെ മൈക്കയം അങ്കണ്‍വാടി ടീച്ചർ ശ്രീജ ആണ് ഇന്ന് രാവിലെ കുഴഞ്ഞ് വീണത്. കുഴഞ്ഞുവീണ ശ്രീജയെ കൊന്നക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ശ്രീജയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ബിഎൽഒമാര്‍ക്ക് അമിത ജോലിഭാരമെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കാസര്‍കോട് ബിഎൽഒ കുഴഞ്ഞുവീണ സംഭവമുണ്ടാകുന്നത്. കണ്ണൂരിൽ ജോലി സമ്മര്‍ദത്തെതുടര്‍ന്ന് ബിഎൽഒ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം തുടരുകയാണ്. എസ്ഐആര്‍ നടപടികളുടെ പേരിൽ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കളക്ടറേറ്റിൽ രാവിലെ ബിഎൽ ഒമാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

എൻജിഒ അസോസിയേഷന്‍റെ നേത്യത്വത്തിലായിരുന്നു പ്രതിഷേധം. കളക്ടറുടെ ചേംബറിന് മുന്നിൽ കുത്തിയിരുന്നാണ് പ്രതിഷേധിച്ചത്. എസ്ഐആര്‍ നടപടികൾ നീട്ടിവെക്കണമെന്ന് എൻജിഒ അസോസിയേഷൻ ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടെന്നും എൻജിഒ അസോസിയേഷൻ വ്യക്തമാക്കി. ഇതിനിടെ, ജോലി കൃത്യമായി നിർവഹിച്ചില്ലെന്നാരോപിച്ച് കോഴിക്കോട്, ബിഎൽഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയ വിവരവും പുറത്തുവന്നു. പിഡബ്ല്യുഡിയിലെ സീനിയർ ക്ലർക്കായ അസ്ലമിനാണ് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ നോട്ടീസ് അയച്ചത്. 

എന്യുമറേഷൻ ഫോമുകൾ വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. ചേവായൂർ ഡിവിഷനിലെ 96 ആം ബൂത്തിന്‍റെ ചുമതലയാണ് അസ്ലമിന് നൽകിയത്. ബൂത്തിൽ 984 വോട്ടർമാരിൽ 390 പേർക്ക് മാത്രമാണ് ഫോം നൽകിയതെന്നാണ് ആരോപണം.ഏൽപ്പിച്ച ജോലി നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തെന്നും നോട്ടീസിൽ ആരോപണമുണ്ട്. അതേസമയം, ബിഎൽഒ ആരോപണം തള്ളി. അഞ്ഞൂറിൽ അധികം ആളുകൾക്ക് ഇതുവരെ എന്യുമറേഷൻ ഫോം നൽകിയെന്നും ഡാറ്റ കൃത്യമായി ലഭിക്കാത്തത് സാങ്കേതിക തകരാർ കാരണമാകാമെന്നും അസ്ലം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ