കശുവണ്ടി കോർപ്പറേഷൻ അഴിമതി: വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്; ആർ ചന്ദ്രശേഖരനെ പുറത്താക്കണമെന്ന് ഐഎൻടിയുസിയിൽ ആവശ്യം

Published : Jul 04, 2026, 09:02 AM IST
R Chandrasekharan

Synopsis

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ച സർക്കാർ ഉത്തരവിനെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാവുകയും അദ്ദേഹത്തിന് സർക്കാർ സംരക്ഷണം നൽകുന്നുവെന്ന ആരോപണം ശക്തമാവുകയും ചെയ്തു.

തിരുവനന്തപുരം: കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. കോടതിയെ അവഹേളിക്കുന്നതാണ് സർക്കാരിന്റെ പുതിയ ഉത്തരവെന്നും, ഇതിന് പിന്നിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് കടകംപള്ളി മനോജാണ് ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകുന്നത്. വിവാദ സർക്കാർ ഉത്തരവിന്റെ പകർപ്പും ഹർജിക്കൊപ്പം കോടതിയിൽ ഹാജരാക്കും.

അതേസമയം പ്രതിസ്ഥാനത്തുള്ള ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനെതിരെ സംഘടനയ്ക്കുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. ചന്ദ്രശേഖരനെ സ്ഥാനത്ത് നിന്ന് അടിയന്തരമായി പുറത്താക്കണമെന്ന് ഐ.എൻ.ടി.യു.സി ദേശീയ സെക്രട്ടറി കെ.പി. ഹരിദാസ് ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് അഖിലേന്ത്യാ പ്രസിഡന്റിന് കത്ത് നൽകിയതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് സ്ഥിരീകരിച്ചു. ആർ. ചന്ദ്രശേഖരനെ നിലനിർത്തിക്കൊണ്ട് സംഘടനയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഐ.എൻ.ടി.യു.സിയെ അദ്ദേഹം 'പിണറായി ഐ.എൻ.ടി.യു.സി' ആക്കി മാറ്റിയിരിക്കുകയാണെന്നും കെ.പി. ഹരിദാസ് പറഞ്ഞു.

പിണറായി സർക്കാരും ആർ. ചന്ദ്രശേഖരനും തമ്മിൽ രാഷ്ട്രീയ ഒത്തുകളി നടക്കുന്നെന്ന ആരോപണമാണ് കെ.പി. ഹരിദാസ് ഉയർത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പിണറായി വിജയന് അനുകൂലമായി ഐ.എൻ.ടി.യു.സിയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചതിനുള്ള പ്രത്യുപകാരമായാണ് ചന്ദ്രശേഖരനെതിരെയുള്ള പ്രോസിക്യൂഷൻ അനുമതി നൽകാതെ പിണറായി സർക്കാർ നീട്ടിക്കൊണ്ടുപോയത്. പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഒരു സമരം പോലും പ്രഖ്യാപിക്കാൻ ചന്ദ്രശേഖരൻ തയ്യാറായിട്ടില്ല. ഈ സംരക്ഷണമാണ് സർക്കാരിൽ നിന്ന് അദ്ദേഹം തിരിച്ചു കൈപ്പറ്റുന്നത്. ചന്ദ്രശേഖരന്റെ ഈ നിലപാടുകൾ കാരണം കോൺഗ്രസ് പാർട്ടിക്ക് ഐ.എൻ.ടി.യു.സി കൊണ്ട് യാതൊരുവിധ ഗുണവും ലഭിക്കുന്നില്ലെന്നും കെ.പി. ഹരിദാസ് തുറന്നടിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
വിഴിഞ്ഞത്തെ ഓഹരി കൈമാറ്റം; വിശദീകരണവുമായി അദാനി പോർട്സ് സിഇഒ, എംഎസ്‍‍സിക്ക് കുത്തകാവകാശം ഉണ്ടാകില്ലെന്ന് വിശദീകരണക്കുറിപ്പ്