മാസപ്പടി കേസിലെ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹം, ആര്‍ഒസിയുടെ വിശദീകരണ നോട്ടീസ് അവഗണിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

Published : Feb 13, 2024, 11:46 AM IST
മാസപ്പടി കേസിലെ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹം, ആര്‍ഒസിയുടെ  വിശദീകരണ നോട്ടീസ് അവഗണിച്ചെന്ന് കേന്ദ്രസര്‍ക്കാര്‍

Synopsis

ഷോൺ ജോർജിന്‍റെ  പരാതിയിൽ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു.സമയ പരിധി കഴിഞ്ഞ ശേഷം കെ എസ് ഐ ഡിസിയുടെ ഇ മെയിൽ കിട്ടി.എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല

എറണാകുളം: മാസപ്പടി കേസിൽ കെഎസ്ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന്  കേന്ദ്രസർക്കാർ.വിശദീകരണം നൽകണമെന്ന ആർഒസി നോട്ടീസ് കെഎസ്ഐഡിസി അവഗണിച്ചു,
ഷോൺ ജോർജിന്‍റെ  പരാതിയിൽ കെഎസ്ഐഡിസിയോട് വിശദീകരണം തേടിയിരുന്നു.എന്നാൽ നിശ്ചിത ലസമയപരിധിക്കുളളിൽ മറുപടി നൽകിയില്ല.ഇക്കാര്യം കോർപറേറ്റ് കാര്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു.സമയ പരിധി കഴിഞ്ഞ ശേഷം കെഎസ്ഐഡിസിയുടെ ഇ മെയിൽ കിട്ടി.എന്നാൽ ആരോപണങ്ങൾക്ക് മറുപടി ഉണ്ടായിരുന്നില്ല.ആർഒസിയുടെ കത്ത് കിട്ടി എന്നതിന്‍റെ  ഔദ്യോഗിക മറുപടി മാത്രമായിരുന്നു അത്.

ആരോപണങ്ങളിൽ സ്വയം പ്രതിരോധിക്കാൻ പോലും കെഎസ്ഐഡിസി മെനക്കെട്ടില്ല.കെഎസ്ഐഡിസിയുടെ നിശബ്ദത ഒരുപാട് ദുരൂഹതകൾ ഉണർത്തുന്നതെന്ന് ആർഒസി.തങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി കെഎസ്ഐഡിസിയുടെ പ്രതിനിധി ഡയറക്ടങർ ബോർഡിൽ ഉണ്ടെന്ന് സിഎംആർ എലും അറിയിച്ചിരുന്നു.ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ്  കേന്ദ്ര സർക്കാരിനായി ആർ ഒ സിയുടെ മറുപടി.അന്വേഷണത്തിൽ പൊതുതാൽപര്യം ഇല്ലെന്ന കെ എസ് ഐ ‍ഡി സി വാദം നിലനിൽക്കില്ല.സി എം ആർ എൽ കമ്പനിയിലെ രണ്ടാമത്തെ ഷെയർ ഹോൾ‍ഡറാണ് കെ എസ്  ഐ ഡിസി, പൊതുമേഖലാ സ്ഥാപനമായതുകൊണ്ടുതന്നെ പൊതുതാൽപര്യം ഉണ്ട് , ഇക്കാര്യം പരാതിക്കാരനായ ഷോൺ ജോർജ് വ്യക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സർക്കാർ സത്യവാങ്ങ്മൂലത്തില്‍ പറയുന്നു,

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി