
ദില്ലി:നികുതിവെട്ടിപ്പെന്ന് ആരോപിച്ച് ഐ എംഎയ്ക്ക് കേന്ദ്ര GST ഇന്‍റലിജൻസ് കാരണം കാണിക്കൽ നോട്ടിസ് നൽകി.ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന പേര് നില നിർത്താൻ ഷെൽ കമ്പനികൾ രൂപീകരിച്ചു.കമ്പനികളുടെ മറവിൽ വിവിധ പരിപാടികൾ നടത്തി വരുമാനം നേടി.2017 മുതൽ 2023 വരെയുള്ള 251.79 കോടിയുടെ വരുമാനം കണക്കിൽ നിന്ന് മറച്ചു വച്ചുവെന്നാണ് ആരോപണം.അംഗങ്ങളായ ഡോക്ടർമാർക്കും കുടുംബങ്ങൾക്കുമുള്ള സേവനങ്ങൾ മാത്രമല്ല ഐഎംഎ ചെയ്യുന്നത്.ഇൻഷുറൻസ്, പാർപ്പിട സാമൂച്ചയ നിർമാണം, ബയോമെഡിക്കൽ മാലിന്യ സംസ്കരണം തുടങ്ങിയ പരിപാപാടികളിലൂടെ ഐഎംഎ പണം സമ്പാദിക്കുന്നുവെന്നും GST ഇന്‍റലിജൻസ് നോട്ടീസില്‍ പറയുന്നു.ഐഎംഎ യുടെ കേരള ഘടകത്തിനാണ് നോട്ടിസ് നൽകിയത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam