'എനിക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല'

Published : Aug 07, 2023, 02:09 PM ISTUpdated : Aug 07, 2023, 02:18 PM IST
'എനിക്ക് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല'

Synopsis

കേരളത്തിൽ നിരവധി പേർ അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായും സുഹൃത്തായും കാണുന്നുണ്ട്. അങ്ങനെയൊരാളുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട. അത് അവരുടെ ഇഷ്ടം. 

തിരുവനന്തപുരം: തൻ്റെ ജീവിതത്തിൽ ഉമ്മൻ ചാണ്ടി വിശുദ്ധൻ ആണെന്ന് മകന്‍ ചാണ്ടി ഉമ്മൻ. തനിക്ക് അദ്ദേഹം ദൈവ തുല്യനായിരുന്നു. നിവേദനവുമായി കല്ലറയിലേക്ക് ആളുകൾ എത്തുന്നത് അവരുടെ വിശ്വാസമാണെന്നും അതിനെ ആ രീതിയിൽ തന്നെ മനസിലാക്കുന്നു എന്നും ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജ​ഗതിയിലെ പുതുപ്പള്ളി വീട്ടിൽ വെച്ചായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.

'കേരളത്തിൽ നിരവധി പേർ അദ്ദേഹത്തെ പിതൃതുല്യനായും സഹോദരനായും സുഹൃത്തായും കാണുന്നുണ്ട്. അങ്ങനെയൊരാളുടെ കല്ലറയിൽ പോയി പ്രാർത്ഥിക്കാൻ അവർക്ക് ആരുടെയും അനുവാദം വേണ്ട. അത് അവരുടെ ഇഷ്ടം. ഏത് തരത്തി‍ൽ അദ്ദേഹത്തെ കണ്ടാലും അത് അവരുടെ ഇഷ്ടം. അവരുടെ വിശ്വാസം. എന്നെ കരുതിയത് പോലെ ആണ് അദ്ദേഹം അവരെയും കരുതിയതെങ്കിൽ അവർക്ക് അദ്ദേഹത്തോട് ആ ബന്ധം കാണും.ഓരോരുത്തരുടെയും വ്യക്തിപരമായി വിശ്വാസവും കാര്യങ്ങളുമാണ്. എന്നെ സംബന്ധിച്ച് അദ്ദേഹം ദൈവതുല്യനായിരുന്നു. മറ്റുളളവരുടെ കാര്യത്തിൽ എനിക്ക് പറയാൻ പറ്റില്ല.' ചാണ്ടി ഉമ്മൻ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകളില്‍ ചാണ്ടി ഉമ്മന്‍

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലെ പ്രാര്‍ത്ഥന വിമര്‍ശനങ്ങളെ തള്ളി ഉമ്മന്‍ചാണ്ടിയുടെ കുടുംബം രം​ഗത്തെത്തി. ആരുടെയും വിശ്വാസത്തെ ചോദ്യം ചെയ്യാനില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ചാണ്ടിയെ ആരാധിക്കുന്നത് ആളുകളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. വിശ്വാസങ്ങളെ ചോദ്യം ചെയ്യാനില്ലെന്ന് ചാണ്ടി ഉമ്മന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിമര്‍ശനങ്ങളെ അവഗണിക്കാനാണ് ഓര്‍ത്തഡോക്സ് സഭയുടെയും തീരുമാനം. എല്ലാ മതസ്ഥരും കല്ലറയിലെത്തി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് ഓര്‍ത്തഡോക്സ് സഭ പ്രതികരിച്ചു.

ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നില്‍ ആളുകള്‍ പ്രാര്‍ഥിക്കുകയും അപേക്ഷകള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നത് അവരുടെ വ്യക്തിപരമായ വിശ്വാസമെന്ന് മകന്‍ ചാണ്ടി ഉമ്മന്‍.  ഉമ്മന്‍ചാണ്ടിയുടെ കല്ലറയിലെ ആരാധന ആളുകളുടെ സ്വാതന്ത്ര്യം എന്ന നിലയില്‍ തന്നെ കണ്ടാല്‍ മതിയെന്നാണ് ഓര്‍ത്തഡോക്സ് സഭയുടെയും നിലപാട്.

വാഴ്ത്തു പാട്ടുകളും മെഴുകുതിരി കൊളുത്തിയുളള പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും ആവര്‍ത്തിക്കുകയാണ് പുതുപ്പളളി പളളിയിലെ ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍. എന്നാല്‍ ഉമ്മന്‍ചാണ്ടിയെ ദൈവമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്ന തരത്തില്‍ ചില  വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ വിമര്‍ശനങ്ങളോടാണ് മകന്‍ ചാണ്ടി ഉമ്മന്‍റെ പ്രതികരണം. കുടുംബം ഇടപെട്ട് ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിലെ പ്രാര്‍ഥനകളും മധ്യസ്ഥത അപേക്ഷകളും തടയണമെന്ന് നവമാധ്യമങ്ങളിലടക്കം ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്. എന്നാല്‍ ആരുടെയും വിശ്വാസത്തെ എതിര്‍ക്കാനില്ലെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കുന്നു.

'പുതുപ്പള്ളി കല്ലറയിൽ എത്തുന്നവർക്ക് ഉമ്മന്‍ ചാണ്ടി ദൈവ തുല്യനായിരുന്നു, ആ സ്‌നേഹവും കനിവും കിട്ടിയവര്‍'

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ കേരള സന്ദ‍‌ർശനം: ന​ഗരാതിർത്തിയിൽ ക‍ർശന പരിശോധന, പ്രധാന റോഡുകളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടും, പാ‍‌ർക്കിങ്ങിനും നിരോധനം
തെരുവുനായ ആക്രമണത്തിൽ നിന്ന് പെണ്‍കുട്ടിയെ രക്ഷിച്ച നിര്‍മാണ തൊഴിലാളിയെ അഭിനന്ദിച്ച് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ