
തിരുവനന്തപുരം: ഇഡി റെയ്ഡിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി വിഡി സതീശൻ. എപ്പോൾ മറുപടി പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും ഒളിച്ചോടുന്ന ആളല്ല താനല്ലെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം പരിഹസിച്ച് തള്ളുകയും ചെയ്തു.
ഇഡി റെയ്ഡിൽ എല്ലായിടത്തും വെച്ച് തന്നെ ചോദ്യം ചെയ്തു. ഇതിനിടെ മുഖത്ത് മൈക്ക് വന്ന് അടിക്കുകയും ചെയ്തു. താൻ ഒളിച്ചോടുന്ന ആളല്ല. മറുപടി എപ്പോൾ പറയണമെന്ന് തീരുമാനിക്കാനുള്ള അവകാശമെങ്കിലും തരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ഏജൻസി രജിസ്റ്റർ ചെയ്ത കേസ് ആണിതെന്നും സംസ്ഥാന സർക്കാരിന് ഒരു ഉത്തരവാദിത്തവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇഡി റെയ്ഡ് നടത്തുന്നത് സംബന്ധിച്ച് പൊലീസിനെ അറിയിച്ചിരുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിച്ചത് ക്രമസമാധാന ലംഘനമാണ്. അത് ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും വിഡി സതീശൻ പറഞ്ഞു.
നാല് കൊല്ലം മുൻപുണ്ടായ കേസാണ്. ഇഡി ആ സമയത്ത് ഒന്നും ചെയ്തില്ല. അതിൽ പരാതിപ്പെട്ടവരാണ് യുഡിഎഫ്. രാഹുൽ ഗാന്ധിയെ കുറ്റം പറയുകയാണ് പിണറായി വിജയൻ ചെയ്തത്. രാഷ്ട്രീയ പ്രേരിതമായത് കൊണ്ടാണ് രാഹുൽ ഗാന്ധിയെ പ്രതിരോധിച്ചത്. അന്വേഷണം നടത്തിയതിനെ വിമർശിക്കില്ലെന്നും കോടതി അനുവദിച്ച കേസിൽ അന്വേഷണം തടയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മോദിയെ കണ്ടതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടന്നതെന്ന ആരോപണം വിഡി സതീശൻ പരിസഹിച്ച് തള്ളുകയും ചെയ്തു. ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോൾ പിണറായിയുടെ വീട് റെയ്ഡ് ചെയ്യണം എന്ന് പറയുമോ എന്നായിരുന്നു പരിഹാസം. തമാശ പറയുകയാണ് സിപിഎം നേതാക്കളെന്നും മസില് പിടുത്തം അവസാനിപ്പിച്ചത് നന്നായി എന്നും മുഖ്യമന്ത്രി പറഞ്ഞു. അക്രമം നടക്കുമ്പോൾ പൊലീസ് എടുത്ത നിലപാട് ശരിയാണെന്നും ആഭ്യന്തര മന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam