ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; വിശദീകരണവുമായി എംഎസ് സൊല്യൂഷനിലെ അധ്യാപകർ

Published : Dec 17, 2024, 09:08 AM IST
ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; വിശദീകരണവുമായി എംഎസ് സൊല്യൂഷനിലെ അധ്യാപകർ

Synopsis

മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ്  എംഎസ് സൊല്യൂഷനിലെ അധ്യാപകർ പറയുന്നത്. 

കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിശദീകരണവുമായി കൊടുവള്ളിയിലെ എംഎസ് സൊല്യൂഷൻ സ്ഥാപനത്തിലെ ജീവനക്കാർ. മറ്റു ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വന്ന സാധ്യതാ ചോദ്യങ്ങൾ നോക്കിയാണ് തങ്ങൾ വീഡിയോ തയ്യാറാക്കിയതെന്നാണ് വീഡിയോ ഒരുക്കിയവർ പറയുന്നത്. 

പരീക്ഷയുടെ തൊട്ടുമുൻപത്തെ ദിവസം രാത്രി 7 മണിയോടെ മറ്റുള്ളവർ വീഡിയോ തയ്യാറാക്കിയിരുന്നു. അവയെല്ലാം നോക്കി രാത്രി 12 മണിക്ക് ശേഷമാണ് എംഎസ് സൊല്യൂഷൻ വീഡിയോ തയ്യാറാക്കിയത്. അതാണ് കൂടുതൽ ചോദ്യങ്ങൾ ഉൾപെടാൻ കാരണം എന്നാണ് വിശദീകരണം. മറ്റു ഓൺലൈൻ പ്ലാറ്റ് ഫോമുകളിൽ വന്നതിലും ഇരട്ടി ശരിയായ ചോദ്യങ്ങളാണ് എംഎസ് സൊല്യൂഷന്റെ വീഡിയോയിൽ ഉണ്ടായിരുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും മറ്റു ഓൺലൈൻ പ്ലാറ്റഫോമുകളെ കുറിച്ചും അന്വേഷണം നടത്തണമെന്നും ആരോപണം ഉയർന്ന പത്താം തരം ഇംഗ്ലീഷ് വീഡിയോ തയ്യാറാക്കിയ അധ്യാപകൻ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

Also Read: ചോദ്യ പേപ്പർ ചോർച്ച; അശ്ലീല പരാമർശത്തിൽ അന്വേഷണം തുടങ്ങി, എംഎസ് സൊല്യൂഷൻ സിഇഒയുടെ മൊഴി രേഖപ്പെടുത്തും

വൻ വിവാദങ്ങൾക്കൊടുവിലാണ് ചോർച്ചയിലെ ദ്വിദതല അന്വേഷണം പ്രഖ്യാപിച്ചത്. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈംബ്രാഞ്ച് അന്വേഷണവും വിദ്യാഭ്യാസവകുപ്പിൻ്റെ ആറംഗസമിതിയുടെയും അന്വേഷണവുമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം. മുഖ്യമന്ത്രിയുമായി ചോർച്ചയെകുറിച്ച് വിദ്യാഭ്യാസമന്ത്രി ചർച്ച നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ആറംഗ സമിതിയാണ് വകുപ്പ് ചുമതലപ്പെടുത്തിയത്. വിരമിച്ച അധ്യാപകർക്ക് എംഎസ് സൊല്യൂഷൻസുമായി ബന്ധമുണ്ടെന്ന് ഡിജിഇ അറിയിച്ചു. ചോദ്യം ചോർത്തിയെന്ന് സംശയിക്കുന്ന യൂ ട്യൂബ് ചാനലായ എംഎസ് സൊല്യൂഷൻസ് കാണിച്ചത് മര്യാദകേടാണെന്ന് വിദ്യാഭ്യാസമന്ത്രി ഇന്നലെ പ്രതികരിച്ചു. സർവ്വീസിലുള്ള അധ്യാപകരും ഇത്തരം സ്ഥാപനങ്ങളുമായി സഹകരിക്കുന്നുണ്ടോ എന്നും സംശയമുണ്ട്. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങളുമായി സഹകരിക്കുന്ന അധ്യാപകർക്കെതിരെ കർശന നടപടിക്കാണ് സർക്കാർ തീരുമാനം.

അർദ്ധവാർഷിക പരീക്ഷയുടെ ചോദ്യപേപ്പറുകൾ ഗൗരവത്തോടെയല്ല കൈകാര്യം ചെയ്യുന്നത്. ചോർച്ചയുടെ പശ്ചാത്തലത്തിൽ അർദ്ധവാർഷിക പരീക്ഷാ നടത്തിപ്പ് കൂടുതൽ കർക്കശമാക്കും. പുതിയ വീഡീയോകൾ തൽക്കാലം ചെയ്യില്ലെന്നാണ് എംഎസ് സൊല്യൂഷൻസ് വ്യക്തമാക്കിയത്. മൂന്ന് ദിവസമായി കൊടുവള്ളിയിലെ സ്ഥാപനം അടഞ്ഞുകിടക്കുകയാണ്. സ്ഥാപനത്തിൻ്റെ സിഇഒയെയും ചോദ്യുപേപ്പർ തയ്യാറാക്കിയ അധ്യാപകരെയെമെല്ലാം അന്വേഷണ സംഘം ചോദ്യം ചെയ്യും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദീപക്ക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത അറസ്റ്റിൽ, കസ്റ്റഡിയിലെടുത്തത് ബന്ധുവീട്ടിൽ നിന്ന്
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറിനും മുരാരി ബാബുവിനും തിരിച്ചടി, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി, ഗോവര്‍ധനും ജാമ്യമില്ല