റിംഗ് റോഡിൽ വട്ടംകറങ്ങി 2500ഓളം കുടുംബങ്ങളുടെ; 45 ദിവസത്തിൽ നഷ്ടപരിഹാരം ഉറപ്പ് നൽകി, 2 വർഷമായി ഒരനക്കവുമില്ല

Published : Dec 16, 2024, 09:19 AM IST
റിംഗ് റോഡിൽ വട്ടംകറങ്ങി 2500ഓളം കുടുംബങ്ങളുടെ; 45 ദിവസത്തിൽ നഷ്ടപരിഹാരം ഉറപ്പ് നൽകി, 2 വർഷമായി ഒരനക്കവുമില്ല

Synopsis

രണ്ട് വർഷം മുൻപ് 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഔട്ടർ റിംഗ് റോഡിനായി രണ്ട് വർഷം മുൻപ് ഭൂമി വിട്ടു നൽകിയവരുടെ അവസ്ഥ ദയനീയം. 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. വിഴിഞ്ഞം തുറമുഖത്തിന്‍റെ കമ്മീഷനിംഗിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഔട്ടർ റിംഗ് റോഡ് പദ്ധതിയുടെ ഭൂമി ഏറ്റെടുപ്പിൽ ഇപ്പോഴും ആശങ്കകൾ തുടരുകയണ്.

രണ്ട് വർഷം മുൻപ് 11 വില്ലേജുകളിലെ ഭൂമി റോഡിനായി ഏറ്റെടുത്തെങ്കിലും നഷ്ടപരിഹാരം ഇതുവരെ നൽകിയിട്ടില്ല. പണം പലിശയ്ക്ക് കടമെടുത്ത് പുതിയ ഭൂമിക്കും വീടിനും അഡ്വാൻസ് നൽകിയവർ കടക്കാരായി ജപ്തിയടക്കം നേരിടുകയാണ്. വെങ്ങാനൂർ, പള്ളിച്ചൽ മലയൻകീഴ് വഴി മംഗലപുരം വരെയുള്ള 11 വില്ലേജിലൂടെ കടന്നു പോകുന്ന 100. 8723 ഹെക്ടർ ഭൂമിയാണ് 2022 ഓക്ടോബറിൽ റിംഗ് റോഡിനായി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുത്തത്.

സകല രേഖകളും കൊണ്ട്പോയ റവന്യു സംഘം 45 ദിവസത്തിനകം നഷ്ടപരിഹാരം കൈമാറുമെന്നും അറിയിച്ചു. റവന്യു ഉദ്യോഗസ്ഥരുടെ വാക്ക് കേട്ട് ഭൂമിയുടെ രേഖകൾ കൈമാറി പുതിയ ഭൂമിക്ക് പലിശയക്ക് പണമെടുത്ത് അഡ്വാൻസ് നൽകിയവരിൽ ഒരാളാണ് കവിത. ഭൂമി ഏറ്റെടുക്കുന്നതിനുള്ള അമ്പത് ശതമാനം തുകയായ 930.41 കോടി രൂപയുടെ ബാധ്യത സംസ്ഥാനം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു.

ബാക്കി തുക നൽകേണ്ടത് ദേശീയപാത അതോറിറ്റിയാണ്. എന്നാൽ ഈ ഈ തുക എപ്പോൾ ഭൂവുടമകൾക്ക് നൽകുമെന്നതിൽ ഇതുവരെ തീരുമാനമായിട്ടില്ല. രേഖകൾ റവന്യു സംഘം കൊണ്ടുപോയതോടെ മക്കളുടെ വിവാഹ ആവശ്യത്തിനോ പഠനത്തിനോ ചികിത്സയ്ക്കോ ഭൂമി ഒന്നും ചെയ്യാനാകാതെ നട്ടം തിരിയുകയാണ് 2500 ഓളം കുടുംബങ്ങൾ.

മുടങ്ങിപ്പോയെന്ന് ഒരിക്കൽ കരുതിയ കേരളത്തിന്‍റെ ആ വലിയ സ്വപ്‌നം, 2025 ഡിസംബറോടെ യാഥാർഥ്യമാവുമെന്ന് മന്ത്രി

18 തികഞ്ഞാലും ലൈസൻസ് കിട്ടില്ല, 25 വയസിന് ശേഷം മാത്രം ലൈസൻസ്; 16കാരൻ വണ്ടിയോടിച്ചതില്‍ കടുപ്പിച്ച് എംവിഡി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആരോ​ഗ്യമേഖലയിൽ കേരളത്തിന് മറ്റൊരു നേട്ടം കൂടെ, ആദ്യ സ്‌കിൻ ബാങ്കിൽ ആദ്യ സ്‌കിൻ പ്രോസസിംഗ് തുടങ്ങി; ഷിബുവിനെ അനുസ്മരിച്ച് മന്ത്രി
വന്ദേഭാരത് ഓട്ടോയിൽ ഇടിച്ച് അപകടം; ഓട്ടോ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു, സംഭവം വർക്കലക്ക് സമീപം അകത്തുമുറിയിൽ