പുനസംഘടന വേഗത്തിലാക്കി തെരഞ്ഞെടുപ്പിനൊരുങ്ങാൻ ചിന്തൻ ശിബിരിൽ ധാരണ; നിർണായക പ്രഖ്യാപനം വൈകിട്ട്

Published : Jul 24, 2022, 01:48 PM IST
പുനസംഘടന വേഗത്തിലാക്കി തെരഞ്ഞെടുപ്പിനൊരുങ്ങാൻ ചിന്തൻ ശിബിരിൽ ധാരണ; നിർണായക പ്രഖ്യാപനം വൈകിട്ട്

Synopsis

 സംസ്ഥാന കോണ്‍ഗ്രസിന്‍റെ ഭാവിയെ നിര്‍ണയിക്കുന്ന കോഴിക്കോട് പ്രഖ്യാപനത്തിനുളള കാത്തിരിപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും. 

കോഴിക്കോട്: പാർട്ടി പുനസംഘടന വേഗത്തിലാക്കി ലോക‍്സഭാ തെരെഞ്ഞെടുപ്പിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കോണ്‍ഗ്രസ് ചിന്തൻ ശിബിരത്തിൽ (Kozhikode Chintan Shivir) തീരുമാനം. ഡിസിസി പ്രസിഡന്റുമാരെ മാറ്റാതെ ജില്ലാ തലത്തിൽ അഴിച്ചു പണി നടത്താനാണ് ധാരണ. പാർട്ടിയുടെ പ്രവർത്തന പദ്ധതി രൂപരേഖ വൈകിട്ടോടെ കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ പ്രഖ്യാപിക്കും.

അഞ്ച് വിഷയങ്ങളിലായി രണ്ട് ദിവസം നീണ്ട വിപുലമായ ചര്‍ച്ചയാണ് കോഴിക്കോട് നടന്നത്. സംസ്ഥാന കോണ്‍ഗ്രസിന്‍റെ ഭാവിയെ നിര്‍ണയിക്കുന്ന കോഴിക്കോട് പ്രഖ്യാപനത്തിനുളള കാത്തിരിപ്പിലാണ് നേതാക്കളും പ്രവര്‍ത്തകരും. ലോക്സഭ തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾക്കായിരുന്നു ചർച്ചകളിൽ കൂടുതല്‍ ഊന്നൽ നൽകിയത്. ഓരോ ലോക്സഭ മണ്ഡലത്തിലും ഓരോ നേതാക്കൾക്ക് ചുമതല നൽകും. 

എത്രയും പെട്ടെന്ന് പാർട്ടി പുനസംഘടനാ നടത്തി തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് ധാരണ. ബൂത്ത്‌ തലം മുതലുള്ള സമ്മേളനങ്ങൾ നടത്താനും തീരുമാനമായി. പാര്‍ട്ടിയുമായി അകന്ന വിവിധ വിഭാഗളുടെ പിന്തുണ ഉറപ്പാക്കും. മുന്നണി വിപുലീകരണം ഉടൻ ഉണ്ടാകുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറഞ്ഞു.

കെ.എസ്.യു പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. വിടി ബല്‍റാമിനാണ് പുനസംഘടനയുടെ ചുമതല. അഞ്ചു വിഷയങ്ങളിലായി നടന്ന ചർച്ചകളിലെ തീരുമാനങ്ങൾ  ജനറൽ കൗൺസിൽ അംഗീകരിച്ച ശേഷമാകും നയത്തിന് അന്തിമ രൂപം നല്‍കുക. ഇതാണ് വൈകിട്ട് കെ പി സി സി അധ്യക്ഷൻ പ്രഖ്യാപിക്കുക. അതിനിടെ, മുല്ലപ്പള്ളി രാമചന്ദ്രന്‍റെയും വിഎം സുധീരന്‍റയും അസാന്നിധ്യം ഇന്നും ചർച്ചയായി. ഈ കാര്യം പരിശോധിക്കുമെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. 

ചിന്തന്‍ ശിബിരില്‍ പങ്കെടുക്കാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പളളി അറിയിച്ചിരുന്നെന്നും മുല്ലപ്പളളിയുമായുള്ള പ്രശ്നങ്ങൾ നേതൃത്വം ഇടപെട്ട് പരിഹരിക്കുമെന്നുമായിരുന്നു കെ സുധാകരന്‍റെ പ്രതികരണം. 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ