
കണ്ണൂർ: കണ്ണൂരിൽ കൊവിഡ് 19 രോഗം സ്ഥിരീകരിച്ച ചെറുവാഞ്ചേരി സ്വദേശിയുമായി ഇടപഴകിയ ഇരിട്ടി എസ്‌ഐ ഉൾപ്പടെ നാല്പതോളം പേർ നിരീക്ഷണത്തിൽ. എക്‌സൈസ് ഇൻസ്‌പെക്ടർ, മാധ്യമപ്രവർത്തകർ തുടങ്ങിയവരും ഇതിൽ ഉൾപ്പെടുന്നു.
കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ഉൾപ്പെട്ട പന്ത്രണ്ടംഗ സംഘം ബംഗളൂരു വിമാനത്താവളത്തിലിറങ്ങി ഇരിട്ടി കൂട്ടുപുഴ ചെക്‌പോസ്റ്റ് വഴിയാണ് നാട്ടിലെത്തിയത്. കൂട്ടുപുഴ ചെക്‌പോസ്റ്റിൽ വച്ച് സ്വകാര്യ ബസ്സിൽ കയറിയഈ സംഘവും മറ്റ് യാത്രക്കാരും തമ്മിൽ തർക്കമുണ്ടായി. ഇതേത്തുടർന്ന് പൊലീസും മാധ്യമപ്രവർത്തകരുമടക്കം സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ സുരക്ഷാവീഴ്ച ഉണ്ടായെന്നും പരാതി ഉയർന്നിട്ടുണ്ട്.
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച നാല് പേർക്കും കൂടുതൽ സമ്പർക്കങ്ങളില്ലെന്ന് ജില്ലാ കളക്ടർ നേരത്തെ അറിയിച്ചിരുന്നു. വിമാനത്താവളങ്ങളിൽ നിന്ന് നേരെ ആശുപത്രിയിലേക്കോ വീട്ടിൽ ഐസൊലേഷനിൽകഴിഞ്ഞ് ആശുപത്രിയിലേക്ക് എത്തിയവരോ ആണ് ഇവരൊക്കെയും. വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കേണ്ട ആവശ്യമില്ലെന്നും കളക്ടർ പറഞ്ഞിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam