മൊബൈൽ ഫോൺ കടകളും വർക് ഷോപ്പുകളും തുറക്കുന്നത് എന്നൊക്കെ? ശ്രദ്ധിക്കേണ്ടത്

Published : Apr 08, 2020, 09:41 PM ISTUpdated : Apr 08, 2020, 09:42 PM IST
മൊബൈൽ ഫോൺ കടകളും വർക് ഷോപ്പുകളും തുറക്കുന്നത് എന്നൊക്കെ? ശ്രദ്ധിക്കേണ്ടത്

Synopsis

മൊബൈൽ കടകളെല്ലാം ഞായറാഴ്ച ദിവസം തുറക്കണമെന്നാണ് ഉത്തരവിറങ്ങിയിരിക്കുന്നത്. എന്നാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളേതൊക്കെ എന്നും ഉത്തരവിലുണ്ട്. 

തിരുവനന്തപുരം: മൊബൈൽ കടകളും വർക്ക് ഷോപ്പുകളും തുറക്കുന്നത് സംബന്ധിച്ച് സംസ്ഥാനസർക്കാരിന്‍റെ ഉത്തരവിറങ്ങി. മൊബൈൽ കടകൾ ഞായറാഴ്ചകളിലും ചെറിയ വർക്ക് ഷോപ്പുകൾ ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാമെന്നാണ് ഉത്തരവ്. എന്നാൽ മൊബൈൽ കടകൾ തുറക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇവയാണ്:

# തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.

# ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം

# എല്ലാ കടകളിലും മാസ്കുകൾ ഉപയോഗിച്ച് മാത്രമേ സ്റ്റാഫുകൾ നിൽക്കാവൂ, സാനിറ്റൈസറുകൾ എല്ലാ കടകളിലും വയ്ക്കണം

# ആളുകൾ കടയിൽ തിരക്കു കൂട്ടുന്നത് ഒരു കാരണവശാലും അനുവദിക്കാവുന്നതല്ല

# ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം

ട്രക്കുകളുടെ വർക്ക് ഷോപ്പുകൾക്ക് നേരത്തേ തന്നെ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നതാണ്. ഇപ്പോൾ ചെറുകിട, ഇടത്തരം വർക്ക് ഷോപ്പുകൾക്ക് കൂടിയാണ് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. വർക് ഷോപ്പുകളിൽ ശ്രദ്ധിക്കേണ്ടത് ഇവയാണ്:

# തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ പത്ത് മണി മുതൽ അഞ്ച് മണി വരെയായിരിക്കണം.

# ജോലി ചെയ്യുന്ന ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കണം

# ഉടനടി റിപ്പയറിംഗ് ആവശ്യമുള്ള വണ്ടികൾ മാത്രമേ സ്വീകരിക്കാവൂ. ഇൻഷൂറൻസ് ക്ലെയിമുകളുള്ള വണ്ടികൾ സ്വീകരിക്കുന്നതിൽ വർക് ഷോപ്പുകൾക്ക് തീരുമാനമെടുക്കാം.

# പെയിന്‍റിംഗ്, കഴുകൽ, ആഡംബര വസ്തുക്കളടക്കം വച്ചു പിടിപ്പിക്കൽ, മോഡിഫിക്കേഷൻ, എന്നിവയടക്കമുള്ള പണികളൊന്നും സ്വീകരിക്കരുത്. 

# ടയറുകളും ബാറ്ററികളും റിപ്പയർ ചെയ്യുന്ന പ്രവൃത്തികൾ സ്വീകരിക്കണം. 

# റോഡ് സൈഡിൽ പ്രവർത്തിക്കുന്ന ഓൺ റോഡ് സ‍ർവീസ്, റോഡ് സൈഡ് അസിസ്റ്റൻസ് കടകൾക്ക് 24 മണിക്കൂർ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതിയുണ്ട്

# സ്പെയർ പാർട്ടുകളും ല്യൂബ്രിക്കന്‍റുകളും വിൽക്കുന്ന കടകൾക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും രാവിലെ 10 മണി മുതൽ 5 മണി വരെ തുറക്കാം, പക്ഷേ വളരെക്കുറച്ച് ജീവനക്കാരേ പ്രവർത്തിക്കാവൂ. 

# ബ്രേക്ക് ദ ചെയ്ൻ ക്യാമ്പെയ്ൻ പ്രകാരം എല്ലാ സുരക്ഷാ നടപടികളും സ്വീകരിക്കണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തന്ത്രി എന്തോ വലിയ തെറ്റ് ചെയ്‌തെന്ന് വരുത്താൻ ശ്രമിക്കുന്നു, എസ്ഐടിയെ സംശയമുണ്ട്, ഇത് മനപ്പൂർവം ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം: കെ മുരളീധരൻ
സിപിഎം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറിൽ നിന്ന് ഇന്ന് അം​ഗത്വം സ്വീകരിക്കും