കൊവിഡ്; 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും ഹാജരാകേണ്ട, ഉത്തരവിറക്കി

Published : Jan 21, 2022, 09:19 PM ISTUpdated : Jan 21, 2022, 09:50 PM IST
കൊവിഡ്; 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും ഹാജരാകേണ്ട, ഉത്തരവിറക്കി

Synopsis

സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വയസിന് താഴെ കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, മറ്റ് തീവ്രരോഗങ്ങളുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം.

തിരുവനന്തപുരം: കൊവിഡ് (Covid) വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ സ്കൂളുകളുടെ പ്രവർത്തനത്തെ സംബന്ധിച്ച് ഉത്തരവിറക്കി. ഒൻപതാം ക്ലാസ് വരെ എല്ലാ ക്ലാസുകളും രണ്ടാഴ്ചത്തേക്ക് ഓൺലൈൻ സംവിധാനത്തിലേക്ക് മാറി. 1 മുതൽ 9 വരെ പഠിപ്പിക്കുന്ന അധ്യാപകർ നാളെയും അടുത്ത ശനിയാഴ്ചയും സ്കൂളിൽ ഹാജരാകേണ്ടതില്ല. എന്നാല്‍, പത്താം ക്ലാസിൽ പഠിപ്പിക്കുന്ന അധ്യാപകർ നാളെ വരണം. സ്കൂളുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാമെന്നും ഉത്തരവില്‍ പറയുന്നു. രണ്ട് വയസിന് താഴെ കുട്ടികളുള്ള അമ്മമാർ, ക്യാൻസർ രോഗികൾ, മറ്റ് തീവ്രരോഗങ്ങളുള്ളവർ എന്നിവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാം.

ഇന്ന് മുതൽ 10, 11, 12 ക്ലാസുകൾ മാത്രമാണ് ഓഫ്‍ലൈനായി തുടരുന്നത്. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസ് ഓൺലൈൻ ക്ലാസുകൾ മാത്രമാണ്. അതേസമയം, കൊവിഡ് ക്ളസ്റ്ററുകൾ രൂപപ്പെട്ടാൽ സ്കൂളുകൾ അടച്ചിടാൻ പ്രധാന അധ്യാപകർക്ക് നിർദ്ദേശമുണ്ട്. കോളേജുകൾ സംസ്ഥാനവ്യാപകമായി അടച്ചിട്ടില്ല. സി കാറ്റഗറിയിലുള്ള ജില്ലകളിൽ മാത്രം  പത്ത്, പന്ത്രണ്ട് ക്ലാസുകളും  അവസാന വർഷ ബിരുദ-ബിരുദാനന്തര ക്ലാസുകൾ ഒഴികെ എല്ലാ ക്ലാസുകളും ഓൺലൈൻ ആയി തുടരാനാണ് നിർദ്ദേശം. നിലവിൽ സി കാറ്റഗറിയിൽ ഒരു ജില്ലയും ഇല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്