
കായംകുളം: മാധ്യമപ്രവർത്തകർക്കെതിരെ വിവാദ പരാമർശം നടത്തിയ സിപിഎം എംഎൽഎ പ്രതിഭയെ തള്ളി പാർട്ടി. എംഎൽഎയുടെ പ്രസ്താവന അനുചിതമായെന്നാണ് സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വത്തിൻ്റെ നിലപാട്. എംഎൽഎ ഉപയോഗിച്ച പദപ്രയോഗങ്ങൾ തെറ്റാണെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ.നാസർ പറഞ്ഞു. ഒരു പൊതുപ്രവർത്തകയിൽ നിന്നും ഇത്തരം പ്രസ്താവനകൾ ഒരിക്കലും ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ എംഎൽഎ യു.പ്രതിഭയിൽ നിന്നും വിശദീകരണം തേടുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.
അതേസമയം മാധ്യമപ്രവർത്തകർക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയ എംഎൽഎക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് കായംകുളം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളെ പൊലീസിൽ പരാതി നൽകി. ആരെങ്കിലും ചിലർ പറയുന്നത് വാർത്തയാക്കുന്നതിലും ഭേദം ശരീരം വിറ്റു ജീവിക്കുന്നതാണ് എന്നാണ് എം എൽ എയുടെ പരാമർശം. എംഎൽഎ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവർത്തക യൂണിയൻ ആവശ്യപ്പെട്ടു .
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam