വീരജവാന് വിട നല്‍കി ജന്മനാട്; ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന് യാത്രാമൊഴി

Published : Jun 25, 2024, 06:28 PM IST
വീരജവാന് വിട നല്‍കി ജന്മനാട്; ഛത്തീസ്ഗഡിൽ വീരമൃത്യു വരിച്ച ജവാൻ വിഷ്ണുവിന് യാത്രാമൊഴി

Synopsis

ഉച്ചയ്ക്ക് 12 മണിയോടെ ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

തിരുവനന്തപുരം: ഛത്തീസ്ഗഡിൽ നടന്ന മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച മലയാളി ജവാൻ വിഷ്ണുവിന്  ജൻമനാടിന്‍റെ യാത്രാമൊഴി. തിരുവനന്തപുരം പാലോട്ടെ വീട്ടിലും ജൻമ ഗ്രാമമായ നന്ദിയോട്ടും എസ്കെവി സ്കൂളിലും  പൊതു ദര്‍ശനത്തിന് ശേഷം ശാന്തിതീരം സ്മശാനത്തിൽ സംസ്കരിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ഗവര്‍ണറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം വൻ ജനാവലി വിഷ്ണുവിന്‍റെ വീട്ടിലെത്തി

സ്വന്തം വീടെന്ന സ്വപ്നവും ജൻമനാടിനോടുള്ള വലിയ ഇഴയടുപ്പവുമെല്ലാം ബാക്കിവെച്ചാണ് വിഷ്ണവിന്‍റെ മടക്കം. മാവോയിസ്റ്റ് ആക്രമണത്തിൽ വീരമൃത്യു വരിച്ച വിഷ്ണുവിന്‍റെ വിയോഗം ഉൾക്കൊള്ളാനാകാതെ ഉള്ളു വിങ്ങിയാണ് ബന്ധുക്കളും നാട്ടുകാരും സംസ്കാര ചടങ്ങില്‍ പങ്കെടുത്തത്. രാവിലെ 7 മണിയോടെ ആണ് സൈനിക വാഹനം നന്ദിയോട്ടെ വീട്ടിൽ എത്തിയത്. അപ്പോഴേക്കും നാട് മുഴുവൻ ഒഴുകി എത്തിയിരുന്നു. അതുവരെ അടക്കിപ്പിടിച്ച സങ്കടം മുഴുവൻ പുറത്ത് പുറത്തേക്ക് വന്നു.


10 മണിയോടെ മൃതദേഹം നന്ദിയോട് പഞ്ചായത്തിന് മുന്നിലേക്ക് കൊണ്ടുവന്നു. അവിടെയും നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു. പിന്നീട് വിഷ്ണുവിൽ സൈനിക മോഹം ഉണർത്തി വിട്ട സ്കൂൾ മുറ്റത്തേക്കായിരുന്നു അവസാന യാത്ര. വിദ്യാര്‍ത്ഥികളും എൻസിസി കാഡറ്റുകളും അവിടെ കാത്തു നിന്നു. ഗവർണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്കൂളിൽ എത്തി ആദരാഞ്ജലി അർപ്പിച്ചു. 12 മണിയോടെ ഉച്ചയോടെ പാലോട് കരിമണ്‍കോട് ശാന്തികുടീരം പൊതുശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

പ്ലസ് വൺ സീറ്റ് ക്ഷാമം ഉണ്ടെന്ന് സമ്മതിച്ച് സർക്കാർ; സമരത്തിൻെറ വിജയമെന്ന് പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചരിത്രത്തിൽ ആദ്യം, സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് വി ശിവൻകുട്ടി
കെ.സിയുടെ 'ബ്രേക്ക് ഫാസ്റ്റ് ഡിപ്ലോമസി'യുടെ കാലാവധി കഴിഞ്ഞോ....; ഇടവേളക്ക് ശേഷം മുഖ്യമന്ത്രി മാറ്റം സജീവമാക്കി ഡികെയും കൂട്ടരും