രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമ നടപടിക്കില്ലെന്ന് ആരോപണം ഉന്നയിച്ച രണ്ട് യുവതികള്‍; പരാതി നൽകിയവരുടെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്

Published : Sep 10, 2025, 09:35 AM ISTUpdated : Sep 10, 2025, 05:40 PM IST
rahul mamkoottathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിൽ പരാതി നൽകിയവരുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. അതേസമയം, ആരോപണം ഉന്നയിച്ച യുവനടിയടക്കം രണ്ടുപേര്‍ നിയമനടപടിയുമായി മുന്നോട്ടുപോകാൽ താൽപര്യമില്ലെന്ന് പൊലീസിനെ അറിയിച്ചു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ടു യുവതികള്‍. ക്രൈം ബ്രാഞ്ചിനോടാണ് ഇക്കാര്യം അറിയിച്ചത്. ഗർഭഛിദ്രം നടത്തിയെന്ന ആരോപണത്തിൽ യുവതിയിൽ നിന്നും ക്രൈം ബ്രാഞ്ച് വൈകാതെ മൊഴിയെടുക്കും. അതിനിടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ നാലു യൂത്ത് കോണ്‍ഗ്രസുകാരെ കൂടി പ്രതി ചേർത്തു.

സ്ത്രീകളെ പിന്നാലെ നടന്നു ശല്യം ചെയ്തതിനാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസാണ് സ്വമേധയാ കേസെടുത്തത്. വിവിധ മാധ്യമങ്ങളിൽ യുവതികള്‍ ആരോപണവുമായി വന്നതിന് പിന്നാലെയായിരുന്നു കേസ് . ഇതിൽ ആരോപണം ഉന്നയിച്ച യുവനടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രാഹുലിൽ നിന്നുമുണ്ടായ മോശം അനുഭവം പൊലിസിനോട് പറഞ്ഞുവെങ്കിലും നിയമനടപടിക്കില്ലെന്ന് യുവതി അറിയിച്ചു. മൊഴി നൽകാൻ പോലുമില്ലെന്നാണ് ട്രാൻസ്ജെൻഡര്‍ യുവതി അറിയിച്ചത്. 

പൊലിസ് പിന്നീട് വിളിച്ചുവെങ്കിലും ഇവർ പ്രതികരിച്ചില്ല. ഇവരെ വീണ്ടും മൊഴിയെടുക്കാൻ വിളിക്കും. അതേ സമയം ഗർഭഛിദ്രവുമായി ബന്ധപ്പെട്ട പുറത്തുവന്ന ശബ്ദരേഖയിലെ യുവതിയോടുും ക്രൈം ബ്രാഞ്ച് സംസാരിച്ചു. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന കാര്യം പിന്നീട് അറിയിക്കാമെന്നാണ് യുവതി അറിയിച്ചത്. അതേ സമയം രാഹുലിനെതിരെ കൂടുുതൽ പരാതികളുമെത്തുന്നുണ്ട്. 

രാഹുലിൽ നിന്നും മോശം അനുഭവമുണ്ടായ ഏതെങ്കിലും സ്ത്രീ നേരിട്ട് മൊഴി നൽകിയാൽ രാഹുലിന് കുരുക്ക് മുറുകും. അതിനിടെ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യാജ രേഖയുണ്ടാക്കിയെന്ന കേസിൽ അഞ്ചു യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ കൂടി ക്രൈം ബ്രാഞ്ച് പ്രതി ചേർത്തു. നൂബിൻ ബിനു, ചാർലി, അശ്വന്ത് എസ്, കുമാർ എസ് എന്നിവരെയാണ് പ്രതിചേർത്തത്

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം