
കുർണൂൽ: ആന്ധ്രപ്രദേശിൽ കൊവിഡ് ബാധിതന്‍റെ മൃതദേഹം കൈമാറിയതിൽ ഗുരുതര വീഴ്ച. ഹൃദ്രോഗത്തെ തുടർന്ന് മരിച്ച നന്ത്യാൽ സ്വദേശിയുടെ ബന്ധുക്കൾക്കാണ് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം വിട്ടുനൽകിയത്. കുർണൂർ സർക്കാർ ജനറൽ ആശുപത്രിയിലാണ് സംഭവം. മരിച്ച നന്ത്യാൽ സ്വദേശിയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് സംസ്കരിക്കുകയും ചെയ്തു.
സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു. പേരിലെ സാമ്യമാണ് പിഴവിന് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ആന്ധ്രപ്രദേശിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുളള ജില്ലയാണ് കുർണൂൽ. 16 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam