വരിക്കോലിപ്പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ എത്തിച്ച് സംസ്കരിച്ചു

Published : Jul 20, 2019, 06:23 PM IST
വരിക്കോലിപ്പള്ളിയിൽ യാക്കോബായ വിശ്വാസിയുടെ മൃതദേഹം സെമിത്തേരിക്ക് പിന്നിലൂടെ എത്തിച്ച് സംസ്കരിച്ചു

Synopsis

സമീപത്തെ യാക്കോബായ ചാപ്പലിൽ വച്ച് ശുശ്രൂഷകൾ നടത്തിയ ശേഷം സംസ്‍കാരത്തിന് സെമിത്തേരിയിലേക്ക് കൊണ്ടു പോകാൻ മൃതദേഹം പള്ളിക്ക് മുന്നിലെത്തിച്ചപ്പോൾ പൊലീസ് തടഞ്ഞു. 

കൊച്ചി: ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിൽ തർക്കം നിലനിൽക്കുന്ന എറണാകുളം വരിക്കോലി പള്ളിയിൽ യാക്കോബായ വിഭാഗത്തിൽ പെട്ടയാളുടെ മൃതശരീരം സെമിത്തേരിയുടെ പിൻഭാഗത്തുകൂടെ എത്തിച്ച് സംസ്‍കരിച്ചു. ഇന്നലെ അന്തരിച്ച പി സി പൗലോസ് എന്നയാളുടെ മൃതദേഹമാണ് സംസ്‍കരിച്ചത്. 

സമീപത്തെ യാക്കോബായ ചാപ്പലിൽ വച്ച് ശുശ്രൂഷകൾ നടത്തിയ ശേഷം സംസ്‍കാരത്തിന് സെമിത്തേരിയിലേക്ക് കൊണ്ടു പോകാൻ മൃതദേഹം പള്ളിക്ക് മുന്നിലെത്തിച്ചപ്പോൾ പൊലീസ് തടഞ്ഞു. തുടർന്ന് ആമ്പുലൻസിൽ മൃതദേഹം പിൻഭാഗത്തു കൂടെ സെമിത്തേരിയിൽ എത്തിക്കുകയായിരുന്നു. ഓർത്തഡോക്സ് വിഭാഗം പള്ളി പൂട്ടിയിരിക്കുകയായിരുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാതെ സെമിത്തേരിയില്‍ മൃതദേഹം അടക്കാന്‍ പാടില്ല. പൗലോസിന്‍റെ ശവസംസ്കാരത്തിന് ഓര്‍ത്തഡോക്സ് വൈദികന്‍റെയോ ഹൈക്കോടതിയുടെയോ അനുമതിയില്ലാത്തതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ സെമിത്തേരിയുടെ പിന്‍ഭാഗത്തുകൂടെ എത്തിച്ച് മൃതദേഹം സംസ്കരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

`വിധിയിൽ അത്ഭുതമില്ല, കോടതിയിൽ വിശ്വാസം നേരത്തെ നഷ്ടപ്പെട്ടു', കോടതി വിധിക്കെതിരെ അതിജീവിത
വോട്ട് ചോരി: സത്യത്തിനൊപ്പം ബിജെപിക്കെതിരെ പോരാടുമെന്ന് രാഹുൽ ഗാന്ധി; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരിഹാസം