മോഡറേഷന്‍ വിവാദം: 24 പേരുടെ ബിരുദം റദ്ദാക്കി കേരള സര്‍വകലാശാല

Published : Jan 22, 2020, 12:07 AM IST
മോഡറേഷന്‍ വിവാദം: 24 പേരുടെ ബിരുദം റദ്ദാക്കി കേരള സര്‍വകലാശാല

Synopsis

തീരുമാനം നടപ്പാക്കാൻ ചാൻസലർ ആയ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

തിരുവനന്തപുരം: മോഡറേഷൻ വിവാദത്തിൽ നടപടിയെടുത്ത് കേരളസർവകലാശാല. അധികമാർക്ക് നേടി ബിരുദം കരസ്ഥമാക്കിയ 24 പേരുടെ ബിരുദം പിൻവലിക്കും. മോഡറേഷൻ കിട്ടിയ 112 വിദ്യാർത്ഥികളുടെ പേപ്പർ റദ്ദാക്കി പുനപരിശോധന നടത്താനും തീരുമാനിച്ചു. 

തീരുമാനം നടപ്പാക്കാൻ ചാൻസലർ ആയ ഗവർണറോടും സെനറ്റിനോടും അനുമതി തേടും. ഇതിനായി വിസിയെ ചുമതലപ്പെടുത്താനും സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. 

12 പരീക്ഷകളിൽ അനധികൃതമായി മോഡറേഷൻ നൽകിയെന്നായിരുന്നു ആരോപണം. എന്നാൽ ക്രമക്കേടൊന്നും നടന്നിട്ടില്ലെന്നും സോഫ്റ്റ് വെയർ തകരാറാണ് കാരണമെന്നുമാണ് സർവകലാശാലയുടെ നിലപാട്. ക്രമക്കേടിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സം​ഗകേസും ക്രൈംബ്രാഞ്ചിന് കൈമാറി; എസ്പി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും
തദ്ദേശ തെരഞ്ഞെടുപ്പ്: 'ഭരണത്തുടർച്ചയിലേക്കുള്ള കാൽവെയ്പാകും ഫലം'; എൽഡിഎഫ് മുന്നേറ്റമുണ്ടാകുമെന്ന് എംഎ ബേബി