വീണ ജോര്‍ജ്-ചിറ്റയം ഗോപകുമാര്‍ പോര് രൂക്ഷം; മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ചിറ്റയം പങ്കെടുക്കില്ല

Published : May 17, 2022, 11:06 AM ISTUpdated : May 17, 2022, 01:14 PM IST
വീണ ജോര്‍ജ്-ചിറ്റയം ഗോപകുമാര്‍ പോര് രൂക്ഷം; മന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ചിറ്റയം പങ്കെടുക്കില്ല

Synopsis

ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല.

പത്തനംതിട്ട: ആരോഗ്യ മന്ത്രി വീണ ജോർജും (Minister Veena George) ഡെപ്യൂട്ടി സ്പീക്കർ  (Deputy speaker) ചിറ്റയം ഗോപകുമാറും (Chittayam Gopakumar) തമ്മിലുള്ള പോര് തുടരുന്നു. പത്തനംതിട്ടയിൽ നടക്കുന്ന സർക്കാർ പ്രദർശന വിപണന മേളയുടെ സമാപന ചടങ്ങിലും പങ്കെടുക്കില്ലെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു. ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയുടെ അധ്യക്ഷനായിരുന്നു ചിറ്റയം ഗോപകുമാർ. സിപിഐ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മേളയുടെ ഉദ്ഘാടന ചടങ്ങിലും ചിറ്റയം പങ്കെടുത്തിരുന്നില്ല. 

ക്യാബിനറ്റ് റാങ്കുള്ള ജനപ്രതിനിധികളുടെ പരസ്പരം പഴിചാരൽ തീരുന്നില്ല. പരാതിയും പരിഭവവും പാർട്ടികൾ കൂടി ഏറ്റെടുത്തതോടെ കാര്യങ്ങൾ രൂക്ഷമായി. സർക്കാർ പ്രദർശന വിപണന മേളയുടെ സമാപനത്തിന്റെ അധ്യക്ഷൻ ആയിരുന്നു ചിറ്റയം ഗോപകുമാർ. പരിപാടയിൽ പങ്കെടുക്കേണ സി പി ഐ ജില്ലാ സെക്രട്ടറിയും തദേശസ്ഥാപനങ്ങളിലെ പാർട്ടിയടെ ജനപ്രതിനിധികളും സർക്കാർ പരിപാടിയിൽ നിന്ന് വിട്ടുനിന്നു. സിപിഐ ജില്ലാ എക്സിക്യൂട്ടിവ് തീരുമാനപ്രകാരമാണ് പാർട്ടിയുടെ ബഹിഷ്കരണം. ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ നടത്തിയ വിമർശനങ്ങളെ പരസ്യമായി പരിഹസിച്ച സിപിഎം നേതൃത്വത്തോടാണ് സിപിഐയുടെ അതൃപ്തി. സംസ്ഥാന എൽഡിഎഫ് മന്ത്രി - ഡെപ്യൂട്ടി സ്പീക്കർ പോരിന് പരിഹാരം കാണുന്നത് വരെ സിപിഐയുടെ നിസഹകരണം തുടരും.

എന്നാൽ മുൻകൂടി നിശ്ചയിച്ച നിയമസഭ പരിപാടി തിരുവനന്തപുരത്ത് ഉള്ളതിനാലാണ് പത്തനംതിട്ടയിലേക്ക് എത്താതിരുന്നതെന്നാണ് ഡെപ്യൂട്ടി സ്പീക്കർ ജില്ലാ ഭരണകൂടത്തിന് നൽകിയ മറുപടി. പരിപാടിക്ക് ആശംസ അറിയിക്കൻ ഏൽപിച്ചിരുന്നതായി ജില്ലാ കളക്ടർ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. വിവാദങ്ങൾ തുടങ്ങി അഞ്ച് ദിവസം കഴിഞ്ഞിട്ടും ആരോഗ്യ മന്ത്രി വീണ ജോർജ് മാധ്യമങ്ങളുടെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്. ചിറ്റയം ഗോപകുമാർ ഉയർത്തിയ വിമർശനങ്ങൾ ഗൗരവമായി മുന്നോട്ട് കൊണ്ട് പോകാനാണ് സിപിഐ ജില്ലാ കൗൺസിലേന്റെയും തീരുമാനം.

വീണ- ചിറ്റയം പോര് സിപിഎം- സിപിഐ ഭിന്നതയിലേക്ക്? 

ആരോഗ്യ മന്ത്രി - ഡെപ്യൂട്ടി സ്പീക്കർ പോരിനെ ചൊല്ലി പത്തനംതിട്ടയിൽ സിപിഎം സിപിഐ തർക്കവും രൂക്ഷമാവുകയാണ്. സംസ്ഥാന നേതൃത്വത്തിന്‍റെ പരിഗണയിലുള്ള വിഷയത്തിൽ സിപിഎം ജില്ലാ സെക്രട്ടറി നടത്തിയ പ്രതികരണത്തിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. അതേസമയം മുന്നണിക്കുള്ളിൽ പരിഹരിക്കേണ്ട വിഷയത്തിൽ പൊതു ചർച്ച വേണ്ടെന്ന നിലപാടിലാണ് എൽഡിഎഫ്.

ജില്ലയിലെ സിപിഎം സിപിഐ കലഹം കൊടുമ്പിരി കൊണ്ടു നിൽക്കുന്നതിനിടയിലാണ് ക്യാമ്പിനറ്റ് റാങ്കിലുള്ള ജനപ്രതിനിധികൾ പരസ്പരം പോരടിക്കുന്നത്. മന്ത്രിക്ക് സിപിഎമ്മിന്റേയും ഡെപ്യൂട്ടി സ്പീക്കർക്ക് സിപിഐയുടെയും പിന്തുണ കിട്ടിയതോടെയാണ് താഴെ തട്ടിലും പാർട്ടികൾ തമ്മിലുള്ള ഭിന്നത രൂക്ഷമായത്. വീണ ജോർജും ചിറ്റയം ഗോപകുമാറും മുന്നണി നേതൃത്വത്തിന് പരാതി കൊടുത്തതിന് പിന്നാലെ പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന നിലപാടിലായിരുന്നു സിപിഐ ജില്ലാ നേതൃത്വം. എന്നാൽ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഇന്നലെ ചിറ്റയം ഗോപകുമാറിനെതിരെ നടത്തിയ പരിഹാസമാണ് സിപിഐയെ ചെടുപ്പിച്ചത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യമാണെന്ന് പറയുന്ന സി പി ഐ ജില്ലാ സെക്രടറി എ പി ജയൻ അതേ നാണയത്തിൽ തിരിച്ചടിച്ചു.  

Also Read : അധ്യക്ഷയാക്കിയില്ല; പരിപാടിയിൽ പങ്കെടുക്കില്ലെന്നുറച്ച് വീണാ ജോര്‍ജ്, വിവാദ പാലം ഉദ്ഘാടനം മാറ്റിവെച്ചു

നേതൃത്വത്തിന് പരാതി നല്‍കി മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും

വിഷയത്തില്‍ വീണ ജോർജിന് പിന്നാലെ ചിറ്റയം ഗോപകുമാറും പരാതിയുമായി സംസ്ഥാന എൽഡിഎഫ് നേതൃത്വത്തെ സമീപിച്ചിരുന്നു. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നാണാണ് ചിറ്റയത്തിന്‍റെ പരാതി. എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനുമാണ് ചിറ്റയം ഗോപകുമാർ പരാതി നൽകിയത്. തനിക്കെതിരെ പരസ്യമായി ആരോപണങ്ങളുന്നയിച്ച സിപിഐയുടെ ഡെപ്യൂട്ടി സ്പീക്കർക്കെതിരെ വീണാ ജോർജ് നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എന്നാൽ ഡെപ്യൂട്ടി സ്പീക്കറുടെ വിമർശനങ്ങൾ അതിരുകടന്നെന്നാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വൻ പരാജയമാണെന്നടക്കം ചിറ്റയം ഗോപകുമാർ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ നടക്കുന്ന പരിപാടികളിലേക്ക് ക്ഷണിക്കാത്തതിനെ തുടർന്നാണ് ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. മന്ത്രി കൂടിയാലോചനകൾ നടത്തുന്നില്ലെന്നും വിളിച്ചാൽ ഫോൺ എടുക്കില്ലെന്നും ചിറ്റയം കുറ്റപ്പെടുത്തുന്നു. വികസന പദ്ധതികളിലും  അവഗണനയുണ്ടെന്നും ഡെപ്യൂട്ടി സ്പൂക്കർ തുറന്നടിക്കുന്നു. മന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് ചിറ്റയം ഗോപകുമാർ. ഇതിന് പിന്നാലെയാണ് ഇടത് മുന്നണിക്ക് വീണാ ജോർജ് പരാതി നൽകിയത്.

Also Read : ആരോഗ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള പോരിൽ എൽഡിഎഫ് ഇടപെടുന്നു, പരസ്യപ്രതികരണം വിലക്കി

ചിറ്റയം ഗോപകുമാർ വസ്തുതാ വിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്നും സർക്കാരിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എംഎൽഎമാരെ ക്ഷണിക്കണ്ട ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും ആരോഗ്യമന്ത്രി വിശദീകരിക്കുന്നു. ഡെപ്യൂട്ടി സ്പീക്കർ ഉന്നയിച്ച അതിരൂക്ഷ വിമർശനങ്ങൾക്ക് മുന്നണിക്ക് നൽകിയ പരാതിയിലൂടെയാണ് മന്ത്രിയുടെ മറുപടി. അടിസ്ഥാന രഹിതവും വസ്തത വിരുദ്ധവുമായ കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പറഞ്ഞതെന്നാണ് വീണ ജോർജിന്‍റെ വിശദീകണം. ഫോൺ വിളിച്ചാൽ എടുക്കില്ലെന്ന ചിറ്റയത്തിന്‍റെ ആരോപണത്തിൽ വേണമെങ്കിൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിക്കാമെന്നാണ് മന്ത്രിയുടെ മറുപടി. പത്തനംതിട്ട ജില്ലയിലെ വിവിധ ഇടങ്ങളിൽ സിപിഐ-സിപിഎം സംഘർഷം തമ്മിൽ തല്ലുന്ന ഘട്ടം വരെ എത്തിയതിന് പിന്നാലെയാണ് മന്ത്രി-ഡെപ്യൂട്ടി സ്പീക്കർ പോര് മുറുകുന്നത്. 

Also Read : 'എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിലടക്കം വൻ പരാജയം' , ആരോഗ്യമന്ത്രിക്കെതിരെ ഡെപ്യൂട്ടി സ്പീക്കർ

മുന്നണിയിലെ പ്രധാന പാർട്ടികളുടെ തർക്കം ജില്ലാ എൽ ഡി എഫിനും തല വേദനയാണ്. അങ്ങാടിക്കൽ സഹകരണ ബാങ്കിലെ തെരഞ്ഞെടുപ്പ് തുടർന്നുണ്ടായ സംഘർഷത്തിനി പോലും എൽഡിഎഫ് ന്നേതൃത്വത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം