ദേവികുളം തെരഞ്ഞെടുപ്പ് കേസ്; ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി

Published : Sep 11, 2024, 07:32 PM ISTUpdated : Sep 11, 2024, 07:36 PM IST
ദേവികുളം തെരഞ്ഞെടുപ്പ് കേസ്; ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി

Synopsis

തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് എ എസ് ഓക്ക ചോദിച്ചു.

ദില്ലി: ദേവികുളം തെരഞ്ഞെടുപ്പ് കേസില്‍ ജാതി സര്‍ട്ടിഫിക്കറ്റിന്‍റെ നിയമ സാധുതയെക്കുറിച്ച് ചോദ്യങ്ങളുമായി സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ഹർജിയിൽ ജാതി സർട്ടിഫിക്കറ്റ് ചോദ്യം ചെയ്യാനാകുമോയെന്നും സർട്ടിഫിക്കറ്റ് നൽകിയ അധികാരിയെ കേള്‍ക്കാതെ കോടതിക്ക് സര്‍ട്ടിഫിക്കറ്റ് തള്ളാനാകുമോയെന്നും ജസ്റ്റിസ് എ എസ് ഓക്ക ചോദിച്ചു. സിപിഎം എംഎല്‍എ എ രാജയുടെ ജാതി സര്‍ട്ടിഫിക്കറ്റ് തെറ്റാണെന്ന എതിര്‍ഭാഗത്തിന്‍റെ വാദത്തിനിടെയാണ് കോടതിയുടെ ചോദ്യം. സർട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന നടത്താന്‍ കേരളത്തില്‍ നിയമമില്ല, അങ്ങനെയെങ്കില്‍ ജാതി സർട്ടിഫിക്കറ്റ് വെറും പേപ്പർ മാത്രമാകും തെളിവാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍വാദം ഈ മാസം 25ലേക്ക് മാറ്റി.

പട്ടികജാതി സംവരണ വിഭാഗത്തിൽപ്പെട്ട ദേവികുളം മണ്ഡലത്തിൽ വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഡി കുമാറിന്‍റെ വാദം. എ രാജയ്ക്ക് സംവരണത്തിന് ആർഹതയില്ലെന്നാണ് സത്യവാങ്മൂലത്തിൽ കുമാര്‍ വാദിക്കുന്നത്. രാജയുടെ പൂർവീകർ 1950 ന് ശേഷമാണ് കേരളത്തിലേക്ക് എത്തിയത്. 1976 വരെ രാജയുടെ മാതാപിതാക്കൾക്ക് കേരളത്തിൽ സ്വന്തമായി സ്ഥലമോ മേൽവിലാസമോ ഇല്ലായിരുന്നുവെന്നും ഡി കുമാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിൽ പറയുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ സംവരണത്തിൻ്റെ അനൂകൂല്യം ലഭിക്കില്ലെന്നാണ് കുമാറിന്റെ വാദം. 

Also Read:  ഗവര്‍ണര്‍ ഇടപെടുന്നു; 'സ്ഥിതി അതീവ ഗൗരവകരം', അൻവറിന്റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കണ്ണൂരിൽ അമ്മയെ മകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബ്രണ്ണൻ കോളജിലെ സ്ട്രോങ് റൂമിൻ്റെ സിസിടിവി ഹാർഡ് ഡിസ്‌ക് മാറ്റി; സ്റ്റോറേജ് തീർന്നെന്ന് വിശദീകരണം