നാഥനില്ലാത്ത യൂത്ത് കോൺഗ്രസ്; നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷം, അയയാതെ രമേശ് ചെന്നിത്തല, അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നു

Published : Oct 12, 2025, 07:07 AM ISTUpdated : Oct 12, 2025, 07:14 AM IST
youth congress president post dispute

Synopsis

നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ തട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നു. ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും അബിൻ വര്‍ക്കിയെ അധ്യക്ഷനമാക്കണമെന്ന ഉറച്ചനിലപാടിലാണ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: നേതാക്കള്‍ തമ്മിലുള്ള തര്‍ക്കത്തിൽ തട്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ നിയമിക്കുന്നത് നീളുന്നു. ബിനു ചുള്ളിയിൽ, ഒ.ജെ ജനീഷ് എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചെങ്കിലും അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കണമെന്ന കടുംപിടുത്തത്തിലാണ് രമേശ് ചെന്നിത്തല. തീരുമാനം വൈകുന്നതിന് കാരണം അഭിപ്രായ ഭിന്നതയല്ലെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരികെ കൊണ്ടുവരാനാണ് പൊതു തീരുമാനമെങ്കിൽ അതും സ്വീകരിക്കുമെന്നുമാണ് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് വ്യക്തമാക്കിയത്. രാഹുൽ മാങ്കൂട്ടത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച അന്നു മുതൽ പകരം പ്രസിഡന്‍റിനെക്കുറിച്ച് കോണ്‍ഗ്രസിൽ ചര്‍ച്ച തുടങ്ങിയതാണ്. പക്ഷേ തീരുമാനം നാളെ നാളെ എന്നും പറഞ്ഞ് നീളുകയാണ്. 

ഹരിപ്പാട്ടുകാരനായ ദേശീയ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനാക്കാമെന്ന് ഒരു വിഭാഗം നേതാക്കള്‍ നിര്‍ദ്ദേശിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ബിനുവിനെ അധ്യക്ഷനാക്കണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചുവെന്ന് ബിനുവിനായി വാദിക്കുന്നുവര്‍ പറയുന്നുവെങ്കിലും നേതൃത്വം സ്ഥിരീകരിക്കുന്നില്ല. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതിനാൽ ബിനുവിനെ അധ്യക്ഷനാക്കാനാകില്ലെന്നാണ് ചെന്നിത്തല അനുകൂലികളുടെ നിലപാട്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിച്ച അബിൻ വര്‍ക്കിയെ പ്രസിഡന്‍റാക്കുകയെന്നതാണ് സ്വാഭാവിക നീതിയെന്നാണ് വാദം. ഇല്ലെങ്കിൽ സംഘടനയിൽ കൂട്ടരാജിയും പ്രശ്നങ്ങളുമുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. എന്നാൽ, കെപിസിസി ,കെഎസ് യു അധ്യക്ഷ സ്ഥാനത്ത് ക്രിസ്ത്യൻ വിഭാഗത്തിൽ പെട്ടവരായതിനാൽ അബിൻ വര്‍ക്കി പറ്റില്ലെന്നാണ് മറുവിഭാഗത്തിന്‍റെ വാദം. സംസ്ഥാന വൈസ് പ്രസിഡന്‍റായ ഒ.ജെ ജനീഷിനെ അധ്യക്ഷനാക്കണമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ ആവശ്യം.

 ഷാഫി പറമ്പിൽ അനുകൂലികളും ജനീഷിനെ പ്രസിഡന്‍റാക്കുന്നതിനോട് യോജിക്കുന്നു. എന്നാൽ, എ വിഭാഗം ഇതിനെ എതിര്‍ക്കുകയാണ്. കെഎം അഭിജിത്തിനെ അധ്യക്ഷനാക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് ഗ്രൂപ്പിലെ യുവനേതാക്കള്‍. പക്ഷേ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടില്ലെന്ന് പറഞ്ഞ് എതിര്‍ക്കുന്നവര്‍ ഈ ആവശ്യം കയ്യോടെ തള്ളുകയാണ്. നേതാക്കള്‍ കടുംപിടുത്തം കാട്ടിയും തര്‍ക്കിച്ചും സമരവും തെര‍ഞ്ഞെടുപ്പ് പ്രചാരണവും നടത്തേണ്ട സമയത്ത് യൂത്ത് കോണ്‍ഗ്രസിനെ നാഥനില്ലാതാക്കിയെന്ന് പരിഭവത്തിലാണ് യുവനേതാക്കളും അണികളും. സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായ ഭിന്നതയല്ല തീരുമാനം വൈകുന്നതിന് കാരണമെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ തിരിച്ചുകൊണ്ടുവരാനാണ് തീരുമാനമെങ്കിൽ അത് സ്വീകരിക്കുമെന്നും അതല്ല മറ്റൊരാളാണെങ്കിൽ അതും സ്വീകരിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു.ആരായാലും പ്രഖ്യാപനം ഉടൻ വേണമെന്ന അഭിപ്രായമാണ് പ്രധാന നേതാക്കള്‍ക്കുള്ളത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു