കൊവിഡ്: കേരളത്തിൽ നിന്ന് മാതൃ സംസ്ഥാനത്തേക്ക് തത്കാലം പോകേണ്ടെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികൾ

Web Desk   | Asianet News
Published : Jun 04, 2020, 07:44 PM ISTUpdated : Jun 04, 2020, 07:57 PM IST
കൊവിഡ്: കേരളത്തിൽ നിന്ന് മാതൃ സംസ്ഥാനത്തേക്ക് തത്കാലം പോകേണ്ടെന്ന് 1.61 ലക്ഷം അതിഥി തൊഴിലാളികൾ

Synopsis

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇത് പറഞ്ഞിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതുവരെ 1.53 ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിന്ന് തിരികെ സ്വന്തം നാട്ടിലേക്ക് പോകേണ്ടെന്ന് നിലപാടെടുത്ത് അതിഥി തൊഴിലാളികൾ. 1.61 ലക്ഷം അതിഥി തൊഴിലാളികളാണ് ഈ നിലപാടെടുത്തത്. സംസ്ഥാന സർക്കാരാണ് ഇത് അറിയിച്ചത്.

സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേരളം ഇത് പറഞ്ഞിട്ടുള്ളത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇതുവരെ 1.53 ലക്ഷം അതിഥി തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് മടങ്ങിയിട്ടുണ്ട്. സംസ്ഥാനത്ത് ഇപ്പോൾ 2,95,410 അതിഥി തൊഴിലാളികൾ ബാക്കിയുണ്ട്.

ഇവരിൽ 1.61 ലക്ഷം പേരാണ് സംസ്ഥാനത്ത് തുടരാനാണ് താത്പര്യമെന്ന് അറിയിച്ചിരിക്കുന്നത്. അതേസമയം 1.2 ലക്ഷം പേർ തിരികെ പോകണമെന്ന നിലപാടാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. 

നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്ന അഥിഥി തൊഴിലാളികൾക്ക് വേണ്ടി ട്രെയിനുകൾ ഷെഡ്യുൾ ചെയ്തു. 112 ട്രെയിനുകളിൽ നാട്ടിലേക്ക് ഇതുവരെ പോയത് 1.53 ലക്ഷം തൊഴിലാളികളാണ്. തൊഴിൽ വകുപ്പും ജില്ലാ ഭരണകൂടങ്ങളും ഫീൽഡ് സർവേ നടത്തിയാണ് കണക്കെടുപ്പ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്ത് ഒരു അതിഥി തൊഴിലാളിയും പട്ടിണി കിടന്നിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഏറ്റവുമധികം കൂലി ലഭിക്കുന്നത് കേരളത്തിലാണെന്നും സംസ്ഥാനം സമർപ്പിച്ച സത്യവാങ്മൂലത്തിലുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്