സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിൽ പ്രതികരിച്ച് മന്ത്രി കെ കൃഷ്ണൻകുട്ടി; 'നിവൃത്തിയില്ലെങ്കിൽ മാത്രം വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും'

Published : Aug 10, 2025, 10:12 AM IST
k krishnankutty

Synopsis

വൈദ്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്. അത് നിരക്ക് വർധിപ്പിക്കാതെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു

പാലക്കാട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവിലും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തുന്നതിലും പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും നിലവിൽ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു. 

നിവൃത്തിയില്ലെങ്കിൽ മാത്രമെ നിരക്ക് വര്‍ധിപ്പിക്കുകയുള്ളുവെന്നും ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു. വൈദ്യുതി വാങ്ങാനുള്ള കരാറുകൾ തുടരും. നിലവിലെ സാഹചര്യത്തിൽ ഹ്രസ്വകാല കരാറുകൾ തന്നെ മതിയാവും. ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കും. റെഗുലേറ്ററി കമ്മീഷൻ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വൈദ്യുതി കമ്പനികൾക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ സുപ്രീം കോടതി ഉത്തരവുണ്ട്.അത് നിരക്ക് വർധിപ്പിക്കാതെ കൊടുത്ത് തീർക്കാൻ സാധിക്കുമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും