വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; കാസർകോട് എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്

Web Desk   | Asianet News
Published : Jan 16, 2020, 06:01 AM IST
വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; കാസർകോട് എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരത്തിലേക്ക്

Synopsis

മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കൽ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നാലു മാസമായി പെൻഷൻ മുടങ്ങിക്കിടക്കുന്നു,.

കാസർകോട്: കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ വീണ്ടും സമരവുമായി തലസ്ഥാന നഗരിയിലെത്തുന്നു. കഴിഞ വർഷം നടന്ന സെക്രട്ടേറിയേറ്റ് സമരത്തിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പുകൾ പൂർണമായും പാലിച്ചില്ലെന്നാരോപിച്ചാണ് വീണ്ടും സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് എൻഡോസൾഫാൻ ദുരിതബാധിതരും അമ്മമാരും സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണി സമരം നടത്തിയത്. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് അന്ന് സമരം അവസാനിപ്പിച്ചത്. എന്നാൽ അന്ന് നൽകിയ വാഗ്ദാനങ്ങളിൽ അധികവും പാലിച്ചില്ലെന്നാണ് ആരോപണം. മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 18 വയസിന് താഴെയുള്ളവരെ ദുരിതബാധിതരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചെങ്കിലും ഇതുവരേയും ചികിത്സയടക്കം യാതൊരു ആനുകൂല്യവും നൽകിയില്ല. 

മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹതയുള്ളവരെ പട്ടികയിൽ ഉൾപ്പെടുത്താമെന്ന ഉറപ്പും പ്രത്യേക മെഡിക്കൽ ക്യാമ്പെന്ന വാഗ്ദാനവും നടന്നില്ല. പെൻഷൻ വർധിപ്പിക്കുമെന്നായിരുന്നു മറ്റൊരു വാഗ്ദാനം. നാലു മാസമായി പെൻഷൻ മുടങ്ങിക്കിടക്കുന്നു. ഈ മാസം മുപ്പതിനാണ് സെക്രട്ടേറിയേറ്റ് മാർച്ച്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ വീണ്ടും സമരം നടത്താനാണ് തീരുമാനം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും
ചലച്ചിത്ര മേളയിൽ 19 ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചത് ബ്യൂറോക്രാറ്റിക് ജാഗ്രത, നടപടി പരിഹാസ്യമെന്ന് ശശി തരൂർ