
കാസര്‍കോട്: മൂന്ന് പതിറ്റാണ്ടിൽ അധികമായി തുടരുന്ന എൻഡോസൾഫാൻ ദുരന്തബാധിതരുടെ സഹനവും സമരവും ഇപ്പോഴും തുടരുകയാണ്. കാസര്‍കോട് ജില്ലാ കലക്ടർ ഓഫീസ് ഇന്ന് എൻഡോസൾഫാൻ ദുരന്തബാധിതർ ഉപരോധിച്ചു. ദുരിത ബാധിതരുടെ ലിസ്റ്റിൽ നിന്നും കാരണം പറയാതെ ഒഴിവാക്കിയ 1031 പേരെ ലിസ്റ്റിൽ ഉൾപ്പെടുത്തി സഹായം നൽകുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു സമരം. ഒരു വർഷം പിന്നിട്ടിട്ടും വാക്ക് പാലിക്കാൻ ഒരു നടപടിയും എടുത്തിട്ടില്ലെന്നാണ് സമരക്കാർ ആരോപിക്കുന്നത്. സമരം സ്ഥലത്ത് നിന്നും മുജീബ് തയ്യാറാക്കിയ റിപ്പോർട്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam