'ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്ക് ബന്ധം വരുമോ, മേൽക്കോടതിയെ സമീപിക്കും': ഇപി ജയരാജൻ

Published : Feb 27, 2024, 05:39 PM IST
'ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്ക് ബന്ധം വരുമോ, മേൽക്കോടതിയെ സമീപിക്കും': ഇപി ജയരാജൻ

Synopsis

സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉൾപ്പടുത്തുകയായിരുന്നു കോൺഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ.

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കോടതി ശിക്ഷിച്ചത് കൊണ്ട് പാർട്ടിക്കു ബന്ധം വരുമോയെന്ന് ഇപി ജയരാജൻ പറഞ്ഞു. യുഡിഎഫ് നിരപരാധികളെ ഉൾപ്പെൾത്തുകയായിരുന്നു. കോടതി ശിക്ഷിച്ചത് കൊണ്ട് കുറ്റവാളിയാകില്ല. വിധിയിൽ മേൽക്കോടതിയെ സമീപിക്കുമെന്നും ഇപി പറഞ്ഞു. 

സിപിഎമ്മുകാരെ തൂക്കിക്കൊല്ലാത്തത് കൊണ്ട് ചിലർക്ക് വിഷമമുണ്ട്. നിരപരാധികളായ പാർട്ടി നേതാക്കളെ ഉൾപ്പടുത്തുകയായിരുന്നു കോൺഗ്രസ്. കുഞ്ഞനന്തൻ ആരെയും ഉപദ്രവിക്കാത്ത ആളാണ്. മോഹനൻ മാഷിനെ ഉൾപ്പെടുത്തിയില്ലേ. എല്ലാ കാര്യങ്ങളും ജനങ്ങൾക്ക് അറിയാം. അത് വടകരയിലുള്ളവർക്കും അറിയാം. സിപിഎമ്മിന് ഒരു പങ്കുമില്ല ഈ കേസിലെന്നും ഇപി കൂട്ടിച്ചേർത്തു. 

ടിപി കേസിലെ വിധിയോട് പ്രതികരിച്ച ഇപി ലീ​ഗിന്റെ മൂന്നാം സീറ്റ് വിഷയത്തിലും പ്രതികരിച്ചു. ലീഗിനെ കോൺഗ്രസ് പരിഹസിക്കുകയാണെന്ന് ഇപി പറഞ്ഞു. ചോദിച്ച സീറ്റ് കൊടുക്കാതെ ആറുമാസം കഴിഞ്ഞ് പരിഗണിക്കാമെന്നാണ് പറയുന്നത്. ഇന്നത്തെ സ്ഥിതിയിൽ രാജ്യസഭയിൽ ജയിക്കാൻ ലീഗിന് കോൺഗ്രസിൻ്റെ സഹായം വേണ്ട. രണ്ട് സീറ്റിൽ എൽഡിഎഫ് ജയിക്കും. മൂന്നാമത്തെ സിറ്റിൽ ലീഗ് തനിച്ച് ജയിക്കാൻ കഴിയും. കേരളത്തിൽ യുഡിഎഫ് ദുർബലപ്പെട്ടു. കോൺഗ്രസിൽ തമ്മിലടിയാണ്. ആർഎസ്എസിനെതിരെ നിൽക്കാൽ യുഡിഎഫിന് ത്രാണിയില്ല. പരിഹാസ്യ കഥാപാത്രമായി ആരെയെങ്കിലും ചാരി നിൽക്കാതെ സ്വന്തമായി നിൽക്കാൻ ലീഗ് ശ്രമിക്കണമെന്നും ഇപി കൂട്ടിച്ചേർത്തു. 

നിലപാട് പറഞ്ഞ് ദിലീപ്; കടുത്ത തീരുമാനം ഉപേക്ഷിച്ച് തീയറ്ററുടകള്‍; മലയാള ചിത്രങ്ങളുടെ 'നല്ലകാലം' തുടരും.!

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി