
കൊച്ചി : ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രനെതിരായ മാനനഷ്ടക്കേസിൽ നടപടി വൈകുന്നതിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജൻ നൽകിയ ഹർജി ഹൈകോടതി ഇന്ന് പരിഗണിക്കും. എത്രയും വേഗം കേസിൽ തുടർ നടപടികൾ സ്വീകരിക്കാൻ മജിസ്‌ട്രേറ്റ് കോടതിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി ജസ്റ്റിസ് വി.ജി. അരുൺ ആണ് പരിഗണിക്കുന്നത്.
ബി.ജെ.പിയിൽ ചേരാൻ ജയരാജൻ നേതാക്കളുമായി ചർച്ച നടത്തിയെന്നും പിന്നീട് പിൻമാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍റെ പ്രസ്താവന. ഇത് തനിക്ക് മാനഹാനി ഉണ്ടാക്കിയെന്ന് ആരോപിച്ച് ജയരാജൻ ജൂൺ 15ന് കണ്ണൂർ കോടതിയിൽ ഹർജി നൽകി. ജൂലൈ 25 ന് പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സാക്ഷികളുടെ മൊഴി രേഖപ്പെടുത്താൻ കേസ് ഡിസംബറിലേക്ക് മാറ്റി. ഈ നടപടിയും കേസ് നടത്തിപ്പിലെ കാല താമസവും തനിക്ക് പരിഹരിക്കാനാവാത്ത നഷ്ടവുമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജയരാജൻ ഹർജി നൽകിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam