ഓണക്കാലത്ത് റേഷന്‍ അരിയുടെ അളവിലും വിലയിലും മാറ്റമില്ല; മറിച്ചുള്ളത് വ്യാജപ്രചരണം, ഓണം റേഷന്‍ വിഹിതം ഇങ്ങനെ

Published : Aug 10, 2026, 06:55 PM IST
Kerala Ration Shop

Synopsis

ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യവുകുപ്പ് വ്യക്തമാക്കി. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങിയിട്ടുണ്ട്.

തിരുവനന്തപുരം: ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്ന പ്രചാരണം തികച്ചും അവാസ്തവമെന്ന് ഭക്ഷ്യവകുപ്പ്. ഒരോ കാര്‍ഡിനുമുള്ള സാധാരണ റേഷന്‍ അരിവിഹിതം കുറച്ചിട്ടുമില്ല, വില കൂട്ടിയിട്ടുമില്ലെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ടൈഡ് ഓവര്‍ വിഹിതം അരി ലഭ്യതയില്‍ 2026 ജനുവരി മുതല്‍ 6,459 മെട്രിക് ടണ്ണിലധികം കുറവുണ്ടായി. 33,294 മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നത് ഇപ്പോള്‍ 26,835 മെട്രിക് ടണ്‍ അരിയും 6,459 മെട്രിക് ടണ്‍ ഗോതമ്പുമാണ്. കഴിഞ്ഞ സര്‍ക്കാര്‍ നിരന്തരം ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഈ മാറ്റം വരുത്തിയത്. റ്റൈഡ് ഓവര്‍ വിഹിതത്തില്‍ നിന്നാണ് ഉത്സവകാലങ്ങളില്‍ സ്‌പെഷല്‍ അരി നല്‍കിയിരുന്നത്. എന്നാല്‍, 2025 ഡിസംബറില്‍ കഴിഞ്ഞ സര്‍ക്കാര്‍ അരി വിഹിതത്തില്‍ കുറവു വരുത്തി പകരം അത്രയും ഗോതമ്പ് വാങ്ങിയതാണ് സ്‌പെഷല്‍ അരി കൊടുക്കാന്‍ പരിമിതി ഉണ്ടായത്.

കഴിഞ്ഞ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരില്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയാണ് അരിവിഹിതം വെട്ടിക്കുറപ്പിച്ചത്. ടൈഡ് ഓവര്‍ വിഹിതത്തില്‍ വന്ന കുറവ് പരിഹരിക്കാനാണ് സാധാരണ റേഷന്‍ വിഹിതത്തിനു പുറമേ നീല, വെള്ള, തവിട്ട് കാര്‍ഡുകാര്‍ക്ക് 26 രൂപയ്ക്ക് അധികം അരി ലഭ്യമാക്കുന്നതെന്ന് ഭക്ഷ്യവുകുപ്പ് വ്യക്തമാക്കി. ഇതിനായി ഉയര്‍ന്ന വിലയ്ക്ക് (23.20 രൂപയ്ക്ക്) ഒഎംഎസ്എസ് അരി വാങ്ങി. പരിമിത സ്റ്റോക്കിനിടയിലും ഓണക്കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി അധിക അരി ലഭ്യമാക്കാനുള്ള നടപടികളാണ് ഭക്ഷ്യവകുപ്പ് സ്വീകരിച്ചത്. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാര്‍ അരിവിഹിതം വെട്ടിക്കുറപ്പിച്ചതു കൊണ്ടാണ്. ഓണക്കാലത്ത് അരി വില നിയന്ത്രിക്കുക ലക്ഷ്യമിട്ട് ഈ മാസം (ആഗസ്റ്റ്) 1,65,932 മെട്രിക് ടണ്‍ അരിയും 24,506 മെട്രിക് ടണ്‍ ഗോതമ്പും പൊതുവിതരണ ശൃംഖലയിലൂടെ വിതരണത്തിന് എത്തിച്ചിട്ടുണ്ടെന്ന് ഭക്ഷ്യ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

മഞ്ഞ കാര്‍ഡ്:

കഴിഞ്ഞ ഓണത്തിന്: 30 കിലോ അരിയും 5 കിലോ വരെ ഗോതമ്പും. (ഗോതമ്പിനു പകരം മൂന്നു കിലോ വരെ ആട്ട കിലോഗ്രാമിന് ഏഴു രൂപ നിരക്കില്‍.) കൂടാതെ സൗജന്യ ഓണക്കിറ്റ്. ഇത്തവണ: മേല്‍ പറഞ്ഞ വിഹിതത്തിനു യാതൊരു കുറവും വരാതെ വിതരണം നടന്നുവരുന്നു.

പിങ്ക് കാര്‍ഡ്:

കഴിഞ്ഞ തവണ ഓണത്തിന്: ഒരംഗത്തിന് 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) കൂടാതെ കുടുംബത്തിന് 5 കിലോ സ്‌പെഷല്‍ അരിയുമാണ് നല്‍കിയത്. ഇത്തവണ: 4 കിലോ അരിയും 1 കി. ഗോതമ്പും (ഗോതമ്പിനു പകരം നാലു കിലോ വരെ ആട്ട കിലോഗ്രാമിന് 9 രൂപ നിരക്കില്‍.) പ്രതിമാസ പ്രതിമാസ റൈഡ് ഓവര്‍ അരി അലോക്കേഷനില്‍ വന്ന കുറവ് കാരണമാണ് കഴിഞ്ഞവര്‍ഷം ടൈഡോവര്‍ വിഹിതത്തില്‍ നിന്ന് കണ്ടെത്തി 10 .90 രൂപ നിരക്കില്‍ നല്‍കിയ 5 കി. സ്‌പെഷല്‍ അരി ഈ വര്‍ഷം നല്‍കാന്‍ കഴിയാത്ത സ്ഥിതി വന്നത്. ഇതിനു പരിഹാരമായി 3 കിലോ ഒഎംഎസ്എസ് അരി കിലോഗ്രാമിന് 26 രൂപ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. ഇതിനു കാരണം കഴിഞ്ഞ സര്‍ക്കാരാണെന്നു വ്യക്തമാണ്.

നീല കാര്‍ഡ്:

കഴിഞ്ഞ തവണ: ആളൊന്നിന് 4 രൂപയ്ക്ക് 2 കിലോ അരിയും കൂടാതെ ഒരു കുടുംബത്തിന് 10 കിലോ അരി 10.90 രൂപയ്ക്കും. ഇത്തവണ: ഓണത്തിന് ആളൊന്നിന് നാലു രൂപ നിരക്കില്‍ 2 കി. അരിയും 17 രൂപ നിരക്കില്‍ 4 കി. വരെ ആട്ടയും കൂടാതെ സ്‌പെഷ്യല്‍ വിഹിതമായി ഒരു കുടുംബത്തിന് 3 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും 2 കിലോഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒപ്പം ഒരു കുടുംബത്തിന് OMSS അരി 10 കിലോ 26 രൂപ നിരക്കിലും നല്‍കുന്നു.

വെള്ള കാര്‍ഡ്:

കഴിഞ്ഞ തവണ: സ്‌പെഷല്‍ വിഹിതമുള്‍പ്പെടെ 15 കി. അരി മാത്രം 10.90 രൂപ നിരക്കില്‍. ഇത്തവണ: 10.90 രൂപയ്ക്ക് 7 കി. അരിയും 4 കി. വരെ ആട്ട 17 രൂപയ്ക്കും സ്‌പെഷ്യല്‍ വിഹിതമായി 2 കി. ഗോതമ്പ് 8.70 രൂപയ്ക്കും ഇതോടൊപ്പം ഒരു കുടുംബത്തിന് ഒഎംഎസ്എസ് അരി 10 കിലോ വീതം 26 രൂപയ്ക്കും നല്‍കുന്നു.

ക്ഷേമ വിഭാഗം തവിട്ട് കാര്‍ഡ്:

കഴിഞ്ഞ ഓണത്തിന്: 2 കി. അരി 10.90 രൂപ നിരക്കില്‍. ഇത്തവണ: 2 കി. വീതം അരി 10.90 രൂപ നിരക്കിലും 2 കി. ഗോതമ്പും 8.70 രൂപ, 1 കി. ആട്ട 17 രൂപ നിരക്കിലും നല്‍കുന്നുണ്ട്. ഒപ്പം കാര്‍ഡിന് ഒഎംഎസ്എസ് അരി 26 രൂപയ്ക്ക് 10 കിലോയും നല്‍കുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ ശക്തമായ നടപടി വേണമെന്ന് ബിജെപി കോർ കമ്മിറ്റിയിൽ വി മുരളീധരൻ, ഉപ്പ് തിന്നവരായാലും നടപടി ഉറപ്പെന്ന് രാജീവ് ചന്ദ്രശേഖർ
പരീക്ഷകൾക്ക് മാറ്റമില്ല, 2 ജില്ലകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി