ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ, മോചനത്തിന് സർക്കാർ ഇടപെടാലാവശ്യപ്പെട്ട് കുടുംബത്തിന് കത്ത് 

Published : Apr 29, 2023, 09:12 AM IST
ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിൽ നാല് മലയാളികൾ, മോചനത്തിന് സർക്കാർ ഇടപെടാലാവശ്യപ്പെട്ട് കുടുംബത്തിന് കത്ത് 

Synopsis

സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും കുടുംബം കത്ത് നൽകി.

കൊച്ചി : ഇറാൻ നാവികസേനയുടെ പിടിയിലായ കപ്പലിലെ ജീവനക്കാരായ നാല് മലയാളികളുടെ മോചനത്തിന് സർക്കാരിന്റെ അടിയന്തര ഇടപെടൽ അഭ്യർഥിച്ച് ബന്ധുക്കൾ. സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശ കാര്യ മന്ത്രാലയത്തിനും ഇറാനിൽ അകപ്പെട്ട എഡ്വിന്റെ കുടുംബം കത്ത് നൽകി.

മലപ്പുറം നിലമ്പൂർ ചുങ്കത്തറ സ്വദേശി സാം സോമൻ, എറണാകുളം കൂനൻമാവ് സ്വദേശി എഡ്വിൻ, കടവന്ത്ര സ്വദേശികളായ ജിസ്‌മോൻ, ജിബിൻ ജോസഫ് എന്നിവരാണ് കപ്പലിൽ കുടുങ്ങിയത്. ഇവർ ജോലി ചെയ്യുന്ന കമ്പനിയുടെ മുംബൈ ഓഫീസിൽ നിന്ന് ഇടയ്ക്കിടെ ബന്ധപ്പെടുന്നുണ്ടെങ്കിലും കൂടുതൽ വിവരം ലഭ്യമല്ലെന്നാണ് ചുങ്കത്തറ സ്വദേശി സാം സോമന്റെ ബന്ധുക്കൾ പറയുന്നത്.

ഇറാൻ സേന പിടികൂടിയ എണ്ണക്കപ്പലിൽ കുടുങ്ങിയ മകൻ എഡ്വിനെ കുറിച്ചുളള ആശങ്കയിലാണ് കൂനമ്മാവ് സ്വദേശി ജോൺസണും ഭാര്യ സീനയും. നാട്ടിലേക്ക് വരാനിരിക്കെയാണ് ഇറാൻ സേന ഷിപ്പ് പിടിച്ചെടുത്തത്. എഡ്വിനെ നാട്ടിൽ തിരിച്ചെത്തിക്കാൻ സർക്കാർ ഇടപെടലാവശ്യപ്പെട്ട് വ്യവസായ മന്ത്രി പി രാജീവിനും വിദേശകാര്യ മന്ത്രാലയത്തിനും കുടുംബം കത്ത് നൽകിയിട്ടുണ്ട്. 

സുതാര്യതയില്ലെന്ന് മന്ത്രിമാര്‍, രണ്ട് തവണ മാറ്റിവെച്ചു; എഐ ക്യാമറ പദ്ധതി മന്ത്രിസഭ അം​ഗീകരിച്ചത് മൂന്നാം തവണ

ഇറാൻ നാവികസേന പിടിച്ചെടുത്ത എണ്ണക്കപ്പലിൽ മൂന്ന് മലയാളികൾ കൂടി; മോചനത്തിന് സർക്കാർ ഇടപെടണമെന്ന് ആവശ്യം ശക്തം

സർക്കാർ ഇടപെടൽ‌ തേടി, ഇറാൻ പിടികൂടിയ കപ്പലിൽ കുടുങ്ങിയ എഡ്വിന്റെ കുടുംബം - വീഡിയോ

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിയുടെ സന്ദർശനം: തിരുവനന്തപുരം മേയറെ സ്വീകരണ പരിപാടിയിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമെന്ന് മന്ത്രി വി ശിവൻകുട്ടി
പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിൽ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയർ വിവി രാജേഷ്; 'അനാവശ്യ വിവാദം'