
തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടു കോണത്ത് വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു. മൂന്നുപേർ ചേർന്നാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രതികൾക്കു വേണ്ടി പോത്തൻകോട് പൊലീസ് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ജില്ലയിൽ നിന്നും മറ്റൊരു കുറ്റകൃത്യത്തെക്കുറിച്ചുളള വാർത്തയും പുറത്തു വന്നിട്ടുണ്ട്. 73കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലാണ് അരുൺ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലോട് ഓട്ടോറിക്ഷ ഡ്രൈവറായ സുരേന്ദ്രനെ അക്രമിച്ചാണ് പണം തട്ടിയെടുത്തത്.
അടുത്തിടെ പൊലീസിന്‍റെ കരുതൽ തടങ്കലില്‍ നിന്ന് പുറത്ത് ഇറങ്ങിയ റെമോ എന്ന് വിളിക്കുന്ന അരുൺ (24) എന്ന യുവാവിനെയാണ് പാലോട് പൊലീസ് പിടികൂടിയത്. ഇയാള്‍ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്. ഉൾവനത്തിൽ ഏറുമാടം കെട്ടി ഒളിവിൽ താമസിച്ചു വരികയായിരുന്നു അരുൺ.
തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന സുരേന്ദ്രനെ ഊളൻകുന്ന് എന്ന സ്ഥലത്ത് വച്ച് പിന്തുടർന്ന് വന്ന അരുൺ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്‍റെ പോക്കറ്റ് വലിച്ചു കീറി അതിൽ ഉണ്ടായിരുന്ന രണ്ടായിരം രൂപ പിടിച്ച് പറിക്കുകയായിരുന്നുവെന്ന് പാലോട് പൊലീസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam