സ്വപ്നയുടെ ലോക്കറിലെ പണം എവിടെ നിന്ന് വന്നു? വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും

Web Desk   | Asianet News
Published : Nov 15, 2020, 07:02 AM IST
സ്വപ്നയുടെ ലോക്കറിലെ പണം എവിടെ നിന്ന് വന്നു? വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും

Synopsis

സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്. 

കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടിയിലധികം രൂപ എവിടെ നിന്ന് വന്നെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും ഒരുങ്ങുന്നു. സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്. 

ലോക്കറിലെ പണത്തിന്‍റെ യഥാർഥ അവകാശി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന ഇ ഡി വാദവും മറ്റ് കേന്ദ്ര ഏജൻസികളെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് എം ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിലെത്തി ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനൊപ്പം ഡോളർ കടത്തിയ കേസിൽ ശിവശങ്കറെക്കൂടി പ്രതി ചേർത്ത് അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്.


 

PREV
click me!

Recommended Stories

ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം
ക്ഷേത്രത്തിന് ഇഷ്ടദാനം കിട്ടിയ ഭൂമി കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോ​ഗസ്ഥൻ തട്ടിയെടുത്തതായി പരാതി