
കൊച്ചി: നയതന്ത്രചാനൽ വഴി സ്വർണ്ണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത ഒരു കോടിയിലധികം രൂപ എവിടെ നിന്ന് വന്നെന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കസ്റ്റസും എൻ ഐ എ യും ഒരുങ്ങുന്നു. സ്വർണക്കളളക്കടത്തിലേതല്ല ലൈഫ് മിഷൻ ഇടപാടിലെ കോഴപ്പണമാണ് ലോക്കറിൽ ഏറിയ പങ്കും ഉണ്ടായിരുന്നതെന്നാണ് എൻഫോഴ്സ്മെന്‍റ് വാദം. എന്നാൽ ലോക്കറിലുളളത് സ്വർണക്കളളക്കടത്തിലെ പണമെന്നായിരുന്നു കസ്റ്റംസും എൻ ഐ എയും നേരത്തെ കോടിയെയെ അറിയിച്ചത്.
ലോക്കറിലെ പണത്തിന്‍റെ യഥാർഥ അവകാശി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണെന്ന ഇ ഡി വാദവും മറ്റ് കേന്ദ്ര ഏജൻസികളെ കുഴയ്ക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ കൂടിയാണ് എം ശിവശങ്കറെ കസ്റ്റംസ് നാളെ ജയിലിലെത്തി ചോദ്യം ചെയ്യുന്നത്. സ്വപ്ന സുരേഷിനൊപ്പം ഡോളർ കടത്തിയ കേസിൽ ശിവശങ്കറെക്കൂടി പ്രതി ചേർത്ത് അറസ്റ്റുചെയ്യാനുളള നീക്കത്തിലാണ് കസ്റ്റംസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam