
തിരുവനന്തപുരം: പഠനസൗകര്യമില്ലാത്ത തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയിലേക്ക് സഹായവുമായി നിരവധി പേർ രംഗത്ത്. കോളനിയിലെ വിദ്യാർത്ഥികളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസിന്റെ നമസ്തേ കേരളത്തിലൂടെയാണ് പുറംലോകത്തെ അറിയിച്ചത്. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയെങ്കിലും വെഞ്ഞാറൻമൂട് പുല്ലമ്പാറ വാലികുന്നിലെ കുട്ടികൾക്ക് ഈ സൗകര്യമുണ്ടായിരുന്നില്ല. മലമുകളിലെ വീടുകളിലേക്ക് പഠനോപകരണങ്ങളുമായി ഒരു സംഘം അധ്യാപകർ മലകയറുന്ന വാർത്തയാണ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്ത് കൊണ്ടുവന്നത്. തേബാംമൂട് ജനതാ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരായിരുന്നു കുന്നിൻമുകളിലെത്തിയത്.
ഈ വാർത്ത കണ്ട സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ കുട്ടികൾക്കായി ടിവിയുമായി കോളനിയിലെത്തി. ഡിഷ് കണക്ഷനും സ്ഥാപിച്ച് നൽകി. 1987 എസ്എസ്സി ബാച്ചിലെ വിദ്യാർത്ഥി കൂട്ടായ്മയായിരുന്നു സഹായവുമായെത്തിയത്. 'ഏഷ്യാനെറ്റിൽ വന്ന വാർത്തയെ തുടർന്നാണ് ഞങ്ങൾ ഈ സഹായവുമായി എത്തിയത്. പത്തിരുപത് കുട്ടികൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ വിഷമിക്കുന്നതായി വാർത്തയിൽ നി്ന് മനസ്സിലായി. ഞങ്ങളുടെ ഒരു കൂട്ടായ്മയുണ്ട്. അതിൽ ഈ വിഷയം ഞങ്ങൾ ചർച്ച ചെയ്തിരുന്നു. അങ്ങനെയാണ് ഒരു ടിവിയും ഡിറ്റിഎച്ച് കണക്ഷനും ഇവർക്ക് നൽകാൻ തീരുമാനിച്ചത്.' ഇവർ പറയുന്നു. ഗൾഫിലെ ചില വ്യക്തികളും സംഘടനകളും സഹായവാഗ്ദാനവുമായി എത്തിയതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam