കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് വെട്ടിത്തിരുത്തി ഗവര്‍ണര്‍; എബിവിപി-ബിജെപി ബന്ധമുള്ളവരെ ചേര്‍ത്തു

Published : Dec 01, 2023, 06:51 PM ISTUpdated : Dec 01, 2023, 08:56 PM IST
കേരള സ‍‍ര്‍വകലാശാല സെനറ്റ് ലിസ്റ്റ് വെട്ടിത്തിരുത്തി ഗവര്‍ണര്‍; എബിവിപി-ബിജെപി ബന്ധമുള്ളവരെ ചേര്‍ത്തു

Synopsis

ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റിലേക്കുള്ള പട്ടികയിൽ ഇടംപിടിച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല സെനറ്റിലേക്ക് ഗവർണ്ണരുടെ നോമിനികളായി ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തി. സെനറ്റിലെ 17 പേരിൽ സ‍ര്‍വകലാശാല നിര്‍ദ്ദേശിച്ച പട്ടിക തിരുത്തിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തനിക്ക് താത്പര്യമുള്ളവരെ ഉൾപ്പെടുത്തിയത്. സര്‍വകലാശാല സെനറ്റിൽ 17 പേരിൽ എബിവിപി, ബിജെപി അനുകൂലികളെയും ബിജെപി അനുകൂല അധ്യാപക സംഘടനാ നേതാക്കളെയും ഉൾപ്പെടുത്തി. ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടന്റും ഗവര്‍ണറുടെ നോമിനിയായി സെനറ്റിൽ ഉണ്ട്. സർവ്വകലാശാല നിര്‍ദ്ദേശിച്ച പേരുകൾ വെട്ടിയാണ് ഗവർണർ പുതിയ പേരുകൾ ചേർത്തത്.

കോഴിക്കോട് സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവർണ്ണറുടെ നോമിനേഷൻ പട്ടികയിൽ ബിജെപി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് കേരള സര്‍വകലാശാലയിലും ബിജെപി നോമിനേഷൻ. 17 പുതിയ അംഗങ്ങളിൽ വിദ്യാർത്ഥി പ്രതിനിധികളായി ഗവർണ്ണർ നോമിനേറ്റ് ചെയ്തതത് അധികവും എബിവിപി പ്രവര്‍ത്തകരും നേതാക്കളുമാണ്. അധ്യാപക പ്രതിനിധികൾ ബിജെപി അധ്യാപക സംഘടനയായ എൻടിയുവിന്റെ സംസ്ഥാന പ്രസിഡണ്ട് അടക്കമുള്ള നേതാക്കൾ. ഒപ്പം ബിജെപി അനുകൂല കോളേജ് അധ്യാപക സംഘടന ഉവാസ് ഭാരവാഹികളുമുണ്ട്.

ബിജെപി ഇൻഡസ്ട്രിയൽ സെൽ ഭാരവാഹിയും മാധ്യമപ്രവർത്തക പ്രതിനിധിയായി ജന്മഭൂമി സ്പെഷ്യൽ കറസ്പോണ്ടൻറും സെനറ്റിലേക്ക് ഗവര്‍ണറുടെ നോമിനിയായി. കേരള സർവ്വകലാശാല പല പ്രമുഖരുടെയും പേരുകൾ ഉൾപ്പെടുത്തി നൽകിയ പട്ടികയിൽ നിന്നും ഒരാളെ പോലും രാജ്ഭവൻ പരിഗണിച്ചില്ല. സെനറ്റിൽ പ്രതിപക്ഷത്തെ അംഗങ്ങളുടെ എണ്ണം ഇതോടെ 32 ആയി ഉയരും. ഭൂരിപക്ഷം ഇടതുപക്ഷത്തിന് തന്നെയാകും. എങ്കിലും സെനറ്റിലെ പുതിയ അംഗങ്ങളുടെ എണ്ണം അനുസരിച്ച് ഇതിൽ തന്നെ ബിജെപി ബന്ധമുള്ളവർ സിന്റിക്കേറ്റിലും എത്തും. ബിജെപി ഏജൻറാണ് ഗവർണ്ണർ എന്ന ആരോപണം ഇനി സിപിഎം കൂടുതൽ കടുപ്പിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കാനത്തിൽ ജമീലക്ക് അന്തിമോപചാരം അർപ്പിച്ച് നിയമസഭ; ഇന്ന് ചരമോപചാരം മാത്രം
ശബരിമലയിലെ പഴയ കൊടിമരത്തിലെ അഷ്‌ടദിക് പാലകർ സ്ട്രോങ് റൂമിൽ; കൊല്ലം കോടതിയിൽ റിപ്പോർട്ട് നൽകും