അട്ടിമറിക്കൂലി 13000 ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ; സപ്ലൈകോയിലേക്കുള്ള കടല ഇറക്കാനായില്ല

Published : Apr 10, 2020, 02:52 PM ISTUpdated : Apr 10, 2020, 02:55 PM IST
അട്ടിമറിക്കൂലി 13000 ആവശ്യപ്പെട്ട് ചുമട്ടുതൊഴിലാളികൾ; സപ്ലൈകോയിലേക്കുള്ള കടല ഇറക്കാനായില്ല

Synopsis

ഗോഡൗണിൽ സാധനങ്ങൾ എത്തിച്ച് അട്ടിയാക്കി വെക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി. ഈ തുക നൽകേണ്ടത് ലോഡുമായി വന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ദുരിതാശ്വാസ കിറ്റ് വിതരണത്തിനുള്ള കടല ഗോഡൗണിൽ ഇറക്കാൻ വിസമ്മതിച്ച് ചുമട്ട് തൊഴിലാളികൾ. അട്ടിമറിക്കൂലിയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണിത്. തിരുവനന്തപുരം വലിയതുറയിലെ സപ്ലൈകോ ഗോഡൗണിലാണ് പ്രശ്നം.

നാഫെഡിൽ നിന്നാണ് ഒരു കണ്ടെയ്‌നർ നിറയെ കടല ഇന്ന് വലിയതുറയിൽ എത്തിയത്. ലോറിയിൽ നിന്ന് കടല താഴെയിറക്കാനുള്ള കൂലി സപ്ലൈകോയാണ് നൽകേണ്ടത്. ഇവിടെ നിന്നും ഗോഡൗണിൽ സാധനങ്ങൾ എത്തിച്ച് അട്ടിയാക്കി വെക്കുന്നതിനുള്ള കൂലിയാണ് അട്ടിമറിക്കൂലി. ഈ തുക നൽകേണ്ടത് ലോഡുമായി വന്നവരാണെന്ന് തൊഴിലാളികൾ പറയുന്നു.

എന്നാൽ ചുമട്ടുതൊഴിലാളികളുടെ ഈ വാദം നാഫെഡ് അംഗീകരിച്ചില്ല. നാഫെഡിന് ഇത്തരത്തിലൊരു നിയമമില്ലെന്നാണ് ഇവരുടെ വാദം. 13000 രൂപയാണ് തൊഴിലാളികൾ കൂലിയായി അനുവദിച്ചത്. വിവിധ ട്രേഡ് യൂണിയനുകളിലെ അംഗങ്ങളായവർ സ്ഥലത്തുണ്ട്. ഇരുപക്ഷവും തീരുമാനത്തിൽ ഉറച്ച് നിന്നതോടെയാണ് സാധനങ്ങൾ ഇറക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടിരിക്കുന്നത്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​​ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളിൽ കേസെടുക്കില്ല; ഭാര്യ നേരിട്ട് പരാതി നൽകിയാൽ അന്വേഷിക്കുമെന്ന് പൊലീസ്, വിശദ റിപ്പോർട്ട് നൽകി ഇൻ്റലിജൻസ്
തുടക്കം തന്നെ കളറാക്കാൻ ബിജെപി, എത്തുന്നത് പ്രധാനമന്ത്രി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം, കൊച്ചിയിൽ മോദിയുടെ റോഡ് ഷോയും