
ചെറുവത്തൂർ: കനത്ത മഴയെത്തുടർന്ന് കാസർകോട്ടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കേരളത്തിലെ ഏറ്റവും വലിയ നടപ്പാലമാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം. തേജസ്വിനി പുഴയിലെ നീരൊഴുക്ക് ശക്തമായതാണ് അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം തകരാൻ കാരണം.
അതേസമയം, പാലം ഏതുസമയത്തും വീഴാനായ അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. കോൺക്രീറ്റ് തൂണുകളും മരത്തിന്റെ പലകകളും ഉപയോഗിച്ചാണ് ഈ 400 മീറ്റർ നീളത്തിലുള്ള പാലം നിർമ്മിച്ചിരിക്കുന്നത്. നീലേശ്വരം നഗരസഭയെയും ചെറുവത്തൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഒരേയൊരു പാലമാണിത്.
അച്ചാംതുരുത്തി ദ്വീപിലെ ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരമെന്ന നിലയിലാണ് 2000-ൽ നാട്ടുകാരുടെ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, നീലേശ്വരം, ചെറുവത്തൂർ പഞ്ചായത്തുകൾ എന്നിവയുടെ സഹായത്തോടെ അച്ചാംതുരുത്തി-കോട്ടപ്പുറം നടപ്പാലം നിർമ്മിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam