
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് തുടരുന്നു. ഇന്ന് വൈകുന്നേരം വരെ എഴുപതിനായിരം തീർത്ഥാടകർ ദർശനം നടത്തി. വെർച്വൽക്യൂവഴി 88,916 പേരാണ് ബുക്ക് ചെയ്തത് . പരമ്പരാഗത കാനനപാതയിലും സ്പോട്ട് രജിസ്ട്രേഷൻ തുടങ്ങിയതോടെ കുടുതൽ പേർ സന്നിധാനത്തേക്ക് എത്തിത്തുടങ്ങി. രാവിലെയും വൈകിട്ടുമാണ് തീർത്ഥാടകരുടെ വലിയ തിരക്കുള്ളത്. പമ്പ മുതൽ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. 84,401 പേരാണ് നാളെ ദർശനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാളെയാണ് ദേവസ്വം ജീവനക്കാരുടെ കർപ്പൂരാഴി ഘോഷയാത്ര.
ശബരിമലയിലെ തിരക്കിൽ തീർഥാടകരെ സഹായിക്കാൻ സ്പെഷൽ പോലീസ് ഓഫീസർമാർക്ക് ഹൈക്കോടതിയുടെ നിർദേശം. തിരക്ക് ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി പരമാവധി സർവീസ് നടത്തണം. പമ്പയിൽ ഒരുക്കിയ മെഡിക്കൽ സജ്ജീകരണങ്ങളെ പറ്റി ജില്ലാ മെഡിക്കൽ ഓഫീസർ വെള്ളിയാഴ്ച്ചക്കകം റിപ്പോർട്ട് നൽകണം. മുതിർന്ന പൗരന്മാർക്കും അംഗപരിമിതർക്കും കുട്ടികൾക്കുമുള്ള പ്രത്യേക ക്യൂ എത്ര തീർഥാടകർ ഉപയോഗപ്പെടുത്തുന്നുവെന്ന് ദേവസ്വം ബോർഡ് കണക്ക് നൽകണമെന്നും ദേവസ്വം ബെഞ്ച് നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam